ഡി-ഡാഡ്: ഡിജിറ്റൽ കെണിയിൽ നിന്നും രക്ഷിച്ചത് 385 കുട്ടികളെ



തിരുവനന്തപുരം > കേരള പൊലീസിന്റെ ഡിജിറ്റൽ ഡി അഡിക്‌ഷൻ (ഡി-ഡാഡ്‌) പദ്ധതി മുഖേന 15 മാസത്തിനിടെ മൊബൈലിന്റേയും ഇന്റർനെറ്റിന്റേയും അമിത ഉപയോഗത്തിൽനിന്ന് 385 കുട്ടികളെ മുക്തരാക്കി. 613 കുട്ടികളാണ് ഡി-ഡാഡ് സെന്ററിലുള്ളത്. ഓൺലൈൻ ​​ഗെയിമുകളിൽ അടിമപ്പെട്ടുപോയ കുട്ടികളെ മുക്തരാക്കാൻ തുടങ്ങിയ പദ്ധതിയാണ് ഡി-ഡാഡ്. 2023 മാർച്ചിൽ കേരള പൊലീസിന്റെ സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഡി-ഡാഡ് തുടങ്ങിയത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ കൊച്ചി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഡി-ഡാഡ് സെന്ററുകൾ പ്രവർത്തിക്കുന്നത്. സൈക്കോളജിസ്റ്റ്, പ്രോജക്ട് കോഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഇവർക്ക് പുറമേ പോലീസ് കോഡിനേറ്റർമാരുമുണ്ട്. എഎസ്പിയാണ് നോഡൽ ഓഫീസറുടെ ചുമതല വഹിക്കുന്നത്.   Read on deshabhimani.com

Related News