മാലിന്യമുക്തമാകാൻ 
ഒരുങ്ങി കേരളം



തിരുവനന്തപുരം സാക്ഷരതാ, ജനകീയാസൂത്രണ പ്രസ്ഥാനങ്ങളിലൂടെ ചരിത്രം കുറിച്ച കേരളം സമ്പൂർണ മാലിന്യമുക്തമാകാനൊരുങ്ങുന്നു. ഗാന്ധി ജയന്തിദിനമായ ഒക്ടോബർ രണ്ടിന്‌ തുടങ്ങി 2025ലെ അന്താരാഷ്ട്ര ശൂന്യ മാലിന്യദിനമായ മാർച്ച് 30ന്‌  ‘സമ്പൂർണ മാലിന്യമുക്ത കേരളം’ ആകാൻ ലക്ഷ്യമിട്ടാണ്‌ പ്രവർത്തനം.   ബുധൻ പകൽ 11ന്‌ കൊട്ടാരക്കര എൽഐസി അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്‌ഘാടനംചെയ്യും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. കൊട്ടാരക്കര വികസന പദ്ധതിയുടെ ഭാഗമായ പുലമൺതോട് പുനരുജ്ജീവന പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കും. ഹരിതസ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വിതരണം ചെയ്യും. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനതലങ്ങളിലായി 1601 പ്രവർത്തനങ്ങൾക്ക്‌ അന്ന്‌ തുടക്കമാകും. 203 സ്ഥലങ്ങളിൽ സൗന്ദര്യവൽക്കരണം പൂർത്തിയാക്കിയതിന്റെയും ആറ്‌ ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കിയതിന്റെയും പ്രഖ്യാപനവുമുണ്ടാകും. 26 ടൂറിസം കേന്ദ്രങ്ങളെ ഹരിതടൂറിസം കേന്ദ്രങ്ങളാക്കാനുള്ള പ്രവർത്തനം തുടങ്ങും. 160 തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വിദ്യാലയങ്ങളും ഒക്ടോബർ രണ്ടിന് ഹരിത വിദ്യാലയമായും 22 കലാലയങ്ങളെ ഹരിത കലാലയമായും പ്രഖ്യാപിക്കും. 150 തദ്ദേശ സ്ഥാപനങ്ങളിലെ ഓഫീസ്‌,  ബാങ്ക്‌, ഓഫീസ് കോംപ്ലക്സ്‌ എന്നിവയെ ഹരിത സ്ഥാപനങ്ങളാക്കിയതിന്റെ പ്രഖ്യാപനവും നടക്കുമെന്ന്‌ നവകേരളം കർമ പദ്ധതി സംസ്ഥാന കോ– -ഓർഡിനേറ്റർ ഡോ. ടി എൻ സീമ അറിയിച്ചു. Read on deshabhimani.com

Related News