കൈത്താങ്ങുമായി ജീവനക്കാരും അധ്യാപകരും



തിരുവനന്തപുരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സർക്കാർ ജീവനക്കാരും അധ്യാപകരും മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച സർക്കാർ അഭ്യർഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുകയാണ്. കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നൽകും എന്നാണ്‌ ധാരണ. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായോ തവണകളായോ നൽകാം. തവണകളായി നൽകാൻ അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടു മാസങ്ങളിൽ രണ്ടു ദിവസത്തെ വീതവും ശമ്പളം നൽകി പങ്കാളികളാകാം. ഇതിന്‌ സന്നദ്ധത കാണിച്ച് സ്ഥാപന മേധാവികൾക്ക്‌ സമ്മതപത്രം നൽകണം. സ്പാർക്ക്‌ മുഖേന തുടർനടപടികൾ സ്വീകരിക്കും--–മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News