ജലരാജാവായി കാരിച്ചാൽ ചുണ്ടൻ; നെഹ്‌റു ട്രോഫിയിൽ വീണ്ടും മുത്തമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
പുന്നമട > നെഹ്‌റു ട്രോഫി വള്ളം കളിയിൽ ചാമ്പ്യൻമാരായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായ അഞ്ചാം തവണയാണ് പിബിസി നെഹ്‌റു ട്രോഫിയിൽ മുത്തമിടുന്നത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്ലബ്ബ് ആയി പള്ളാത്തുരുത്തി മാറി. 4.29.785 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പള്ളാത്തുരുത്തിയുടെ കിരീട ധാരണം. പുന്നമടയിലെ കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്. ആവേശകരമായ മത്സരത്തിൽ വിബിസി കൈനകരിയുടെ വീയപുരം രണ്ടാം സ്ഥാനത്തും കെടിബിസിയുടെ നടുഭാഗം മൂന്നാമതും ഫിനിഷ് ചെയ്തു. 0.5 മൈക്രോ സെക്കൻഡ് വ്യത്യാസത്തിലാണ് വീയപുരത്തിന് ഒന്നാം സ്ഥാനം നഷ്‌ടമായത്. കാരിച്ചാല്‍, വീയപുരം, നിരണം, നടുഭാഗം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ചത്. Read on deshabhimani.com