രണ്ടാംപ്രതിയുടെ ജാമ്യാപേക്ഷ തള്ളി



  ശാസ്താംകോട്ട  മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതി തള്ളി. ബുധനാഴ്ചയാണ് പ്രതിക്കുവേണ്ടി കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. പബ്ലിക് പ്രോസിക്യൂട്ടർ ശിഖയും വാദിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. കണിച്ചേരിൽ സുരേഷും ജാമ്യാപേക്ഷയെ എതിർത്തു. വാദിയുടെ ഭാഗം കൂടി കേട്ടശേഷമേ വിധി പറയാവൂ എന്ന് ആവശ്യപ്പെട്ടതോടെ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഒന്നാം പ്രതിക്കുവേണ്ടി ജാമ്യാപേക്ഷ നൽകിയിരുന്നില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് വ്യാഴാഴ്ച അപേക്ഷ നൽകിയേക്കും.   Read on deshabhimani.com

Related News