ഇന്ന്‌ ജീവകാരുണ്യദിനം രക്തദാനം പ്രകാശന്‌ 
ജീവിതചര്യ



രാവണീശ്വരം ജീവകാരുണ്യപ്രവർത്തനമാണ് രാവണീശ്വരം പരുതിയകണ്ടം സ്വദേശിയായ പി പ്രകാശന്റെ ജീവിതംതന്നെ. ഇതുവരെ 31 തവണ രക്തം നൽകി നിരവധി പേരെ പുതു ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു.  21ാമത്തെ വയസ്സിലാണ്‌ രക്തം ദാനം ചെയ്യാൻ തുടങ്ങിയത്‌. 38 –-ാംവയസ്സിലും ഇത്‌ തുടരുന്നു. പ്രകാശന്റേത്  ഒ പോസിറ്റീവ് ഗ്രൂപ്പ്‌ രക്തമാണ്. ഈ ഗ്രൂപ്പ്‌ ആവശ്യമുള്ളവർക്കുവേണ്ടി പരിയാരം മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, മം​ഗളൂരുവിലെ വിവിധ ആശുപത്രികൾ എന്നിവിടങ്ങളിൽ പോയി  രക്തം നൽകി.   ഒരു രൂപ പോലും പ്രതിഫലം വാങ്ങാറില്ല.  ഡിവൈഎഫ്ഐയുടെ ഐ ഡൊണേറ്റ് എന്ന രക്തദാന സംഘടന മുഖാന്തിരമാണ് പ്രകാശന്റെ രക്തദാനം.    കാഞ്ഞങ്ങാട്ടെ  സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ജീവനക്കാരനാണ്‌ പ്രകാശൻ. ഡിവൈഎഫ്ഐ രാവണീശ്വരം മേഖലാ പ്രസിഡന്റായും സിപിഐ എം മാക്കി ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ മാക്കി ബ്രാഞ്ച് അം​ഗമാണ്. രാവണീശ്വരം അഴീക്കോടൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റാണ്. ബിജന്യയാണ് പ്രകാശന്റെ ഭാര്യ.  ഇഷാൻ,  ഇഹാൻ എന്നിവർ മക്കൾ. രക്തദാനരം​ഗത്ത് നൽകിയ സംഭാവന കണക്കിലെടുത്ത് പ്രകാശനെ  ശ്രീനാരായണ​ഗുരുജയന്തി ദിനത്തിൽ  രാവണീശ്വരം ​ഗവ. ഹയർ സെക്കൻഡറി സ്കൂളും എൻഎസ്‌എസും സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.   Read on deshabhimani.com

Related News