കോടിയേരി 
സ്‌മൃതി സെമിനാർ 
28ന്‌ ചൊക്ലിയിൽ



തലശേരി സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ 28ന്‌ ചൊക്ലിയിൽ കോടിയേരി സ്‌മൃതി  സെമിനാർ സംഘടിപ്പിക്കും. ചൊക്ലി യുപി സ്‌കൂളിൽ രാവിലെ 10ന്‌ വിദ്യാഭ്യാസ–-സാമൂഹ്യ പ്രവർത്തകയും ആക്ടിവിസ്‌റ്റുമായ സെയ്‌റ ഷാ ഹലീം (ബംഗാൾ) സെമിനാർ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 400 പേർ  സെമിനാറിൽ  രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. 700 പേർക്കാണ്‌ പങ്കെടുക്കാൻ അവസരം. 25വരെ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. സെമിനാർ ദിവസം  രാവിലെ 9.30 ന് എത്തിയും രജിസ്‌ട്രഷൻ നടത്താം.   സെമിനാറിൽ പകൽ 11.30ന് ‘മാറുന്ന കാലത്തെ മാധ്യമ പ്രവർത്തനം'  വിഷയം  മാധ്യമ പ്രവർത്തകൻ  ശശികുമാർ അവതരിപ്പിക്കും. രണ്ടിന്‌ ‘കേരളത്തിന്റെ വർത്തമാനം' വിഷയത്തിൽ  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജും 3.30 ന്  ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീക്ഷകളും വെല്ലുവിളികളും’  വിഷയം ജോൺ ബ്രിട്ടാസ് എംപിയും അവതരിപ്പിക്കും. ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറിയും പുരോഗമന കലാസാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റിയുമാണ്‌ സെമിനാർ സംഘടിപ്പിക്കുന്നത്‌. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കവിയൂർ രാജഗോപാലൻ, ജനറൽ കൺവീനർ കെ പി വിജയൻ,  ഡോ. എ പി ശ്രീധരൻ, ഒ അജിത്ത് കുമാർ, ടി ടി കെ ശശി, സിറോഷ് ലാൽ ദാമോദരൻ, സോഫിയ, ടി പി ഷിജു  എന്നിവർ പങ്കെടുത്തു.     കോടിയേരി @ 69 പുസ്‌തക പ്രകാശനം ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ ലൈബ്രറി പ്രസിദ്ധീകരിച്ച ‘കോടിയേരി @ 69' ഓർമപ്പുസ്തകം സെമിനാറിനോടനുബന്ധിച്ച്‌ 28ന്‌  പകൽ  11ന്‌  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പ്രകാശിപ്പിക്കും. 69ാം വയസ്സിൽ അന്തരിച്ച കോടിയേരിയെ 69 പ്രമുഖർ ഓർമപ്പുസ്തകത്തിൽ അനുസ്മരിക്കുന്നു. സീതാറാം യെച്ചൂരി, പിണറായി വിജയൻ, എ കെ ആന്റണി, എം വി ഗോവിന്ദൻ, കാനം രാജേന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, ഒ രാജഗോപാൽ, ടി പത്മനാഭൻ, എം മുകുന്ദൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ  ഓർമ്മക്കുറിപ്പുകൾ പുസ്‌തകത്തിലുണ്ട്. 1000 രൂപ മുഖവിലയുള്ള പുസ്തകം പ്രകാശനത്തോടനുബന്ധിച്ച് 600 രൂപക്ക്  ലഭിക്കും.       കോടിയേരി സ്‌മാരക പുരസ്‌കാരം നൽകും  രാഷ്‌ട്രീയ–-സാംസ്‌കാരിക മേഖലകളിൽ മികച്ച സംഭാവന നൽകുന്നവർക്ക്‌ ഈ വർഷം മുതൽ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം നൽകുമെന്ന്‌ ചൊക്ലി കോടിയേരി  ലൈബ്രറി ഭാരവാഹികൾ അറിയിച്ചു. ഒരുലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.   Read on deshabhimani.com

Related News