അവഗണനയുടെ വാഗൺ 
ആലപ്പുഴയ്‌ക്ക്‌ ട്രാജഡി



 ആലപ്പുഴ ആലപ്പുഴയിൽനിന്ന്‌ സാധാരണക്കാരന്‌ ട്രെയിനിൽ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകാൻ നല്ല ബുദ്ധിമുട്ടാണ്‌. രാവിലെ 6.35ന്‌ ഇന്റർസിറ്റി പോയാൽ അടുത്ത ട്രെയിൻ 3.35നുള്ള നേത്രാവതിയാണ്‌. ഇതിനിടെ 12.40ന്‌ വന്ദേഭാരത് ഉണ്ടെങ്കിലും അത്‌ എല്ലാവർക്കും ഉപയോഗപ്പെടില്ല. വൈകിട്ട്‌ 5.50നുള്ള ഏറനാടാണ്‌ അവസാന പകൽവണ്ടി. ഏറെ തിരക്കുള്ള പകൽസമയത്ത്‌ തീരദേശ റെയിൽപ്പാതയിൽ യാത്രക്കാർക്ക്‌ ദുരിതമാണ്‌. കാലാകാലമായി ഇതിന്റെ പേരിലുള്ള പരാതി ഉയരുന്നുണ്ടെങ്കിലും പുല്ലുവില കൽപ്പിച്ച്‌ യാത്രക്കാർക്ക്‌ ‘വാഗൺട്രാജഡി’ നൽകുകയാണ്‌ റെയിൽവേ. സ്‌റ്റേഷനിൽ എറണാകുളം–- ആലപ്പുഴ മെമു -പകൽ മുഴുവൻ വെറുതെ കിടക്കുമ്പോഴാണ്‌ റെയിൽവേയുടെ അവഗണന. ദിവസവും രാവിലെ ആലപ്പുഴയിലെത്തുന്ന എറണാകുളം–--ആലപ്പുഴ മെമുവാണ്‌ വൈകിട്ട്‌ 5.35 വരെ സ്‌റ്റേഷനിൽ സർവീസില്ലാതെ കിടക്കുന്നത്‌. ഇത്‌ കൊല്ലം വരെയെങ്കിലും സർവീസ് നടത്തണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം. നിലവിലുള്ള സമയത്തെ ബാധിക്കാതെയും ഇപ്പോഴുള്ള സർവീസ്‌ തുടർന്നും ട്രെയിൻ കൊല്ലത്തേക്ക് ദീർഘിപ്പിക്കാമെന്നും യാത്രക്കാർ പറയുന്നു. ആലപ്പുഴയിൽ എത്തുന്ന മെമു കൊല്ലത്തേക്ക്‌ സർവീസ്‌ നീട്ടിയാൽ 11.30 ഓടെ കൊല്ലത്തെത്തുന്ന യാത്രക്കാർക്ക്‌ 11.35ന്റെ കൊല്ലം–-കന്യാകുമാരി മെമുവിൽ തിരുവനന്തപുരത്തേക്ക്‌ യാത്രചെയ്യാം. രാവിലെ ഇന്റർസിറ്റിക്കും 1.15ന്റെ പാസഞ്ചറിനും ഇടയിൽ ആലപ്പുഴ–-കൊല്ലം സർവീസ്‌ യാത്രക്കാർക്ക്‌ ഗുണകരമാകും.  തിരുവനന്തപുരത്തുനിന്ന്‌ രാവിലെ 9.15ന്‌ പുറപ്പെടുന്ന നേത്രാവതിക്കുശേഷം ആലപ്പുഴയ്‌ക്ക്‌ വൈകിട്ട്‌ 5.30ന്‌ ഗുരുവായൂർ ഇന്റർസിറ്റിയാണ്‌ പ്രതിദിന സർവീസായുള്ളത്‌.  കൊല്ലത്തേക്ക്‌ നീട്ടുന്ന മെമു സർവീസ്‌ പകൽ രണ്ടോടെ മടക്കയാത്ര ആരംഭിച്ചാൽ 9.40നും 12.40നും ഇടയിലുള്ള നാല്‌ ട്രെയിനിൽ തിരുവനന്തപുരത്തുനിന്ന്‌ കൊല്ലത്തെത്തുന്ന യാത്രക്കാർക്ക്‌ ആലപ്പുഴയിലെത്താനും വഴിതെളിയും. തിരിച്ചെത്തിയ ശേഷം നിലവിലുള്ളതുപോലെ 5.35ന്‌ ആലപ്പുഴ–-കൊല്ലം മെമു സ്‌പെഷ്യലായും സർവീസ്‌ തുടരാം Read on deshabhimani.com

Related News