മണ്ണാറശാല ആയില്യം മഹോത്സവം ഇന്ന്

മണ്ണാറശാല നാഗരാജാ ക്ഷേത്രത്തില്‍ പൂയം തൊഴാനെത്തിയവർ


ഹരിപ്പാട്   മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ശനിയാഴ്‌ച നടക്കും. പുലർച്ചെ നാലിന് നടതുറക്കും. നിർമാല്യദർശനത്തിനും അഭിഷേകം, ഉഷപൂജ, കലശാഭിഷേകം ചടങ്ങുകൾക്കും ശേഷം കുടുംബക്കാരണവർ എം കെ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി  ഉച്ചപൂജ ആരംഭിക്കും.  രാവിലെ എട്ടോടെ വലിയമ്മ സാവിത്രി അന്തർജനം മണ്ണാറശാല ഇല്ലത്തെ പുരാതന നിലവറയുടെ തെക്കേത്തളത്തിൽ ഭക്തർക്ക് ദർശനം നൽകും.  ഉച്ചപൂജയ്ക്ക് ശേഷം നിലവറയോട് ചേർന്ന തളത്തിൽ ആയില്യം പൂജയ്ക്കായി നാഗപത്മക്കളം വരയ്‌ക്കും.  കളംപൂർത്തിയാകുമ്പോൾ അമ്മ തീർഥകുളത്തിൽ കുളിച്ച് ക്ഷേത്രത്തിലേക്ക് എത്തും.  ഇളയമ്മയും കുടുംബത്തിലെ ഏറ്റവും മുതിർന്ന കാരണവന്മാരും അമ്മയെ അനുഗമിക്കും. അമ്മ ശ്രീകോവിലിൽ പ്രവേശിച്ചശേഷം കുത്തുവിളക്കിലേക്ക് ദീപം പകരും. തുടർന്ന് അമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും ഇളയമ്മ സർപ്പയക്ഷി അമ്മയുടേയും കാരണവന്മാർ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ  വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് വലംവച്ച് ഇല്ലത്തേക്കെത്തുന്ന ആയില്യം എഴുന്നള്ളത്ത്.  തട്ടിന്മേൽ നൂറുംപാലും നടക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. പൂയംനാളായ വെള്ളിയാഴ്‌ച പൂയം തൊഴൽ ഭക്തി സാന്ദ്രമായി. ആയിരങ്ങളാണ് പൂയം തൊഴാൻ എത്തിയത്‌.   Read on deshabhimani.com

Related News