പിറവം ഇനി ഡിജിറ്റൽ സാക്ഷരനഗരം



പിറവം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നഗരമായി പിറവം നഗരസഭയെ പ്രഖ്യാപിച്ചു. മൂവാറ്റുപുഴയ്‌ക്കുപിന്നാലെ ജില്ലയിൽ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ നഗരസഭയാണ് പിറവം. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി  നേട്ടത്തിന്‌ അടിത്തറയായി. മാർച്ച് ആദ്യവാരം തുടക്കമിട്ട്‌ ആറുമാസംകൊണ്ടാണ് നഗരസഭ ലക്ഷ്യം കൈവരിച്ചത്. നഗരസഭാപരിധിയിലെ എല്ലാ ജനങ്ങളുടെയും വിവരം ശേഖരിച്ചു. സർവേയിൽ 18നും 65നും ഇടയിലുള്ള 1806 പേർ ഡിജിറ്റൽ സാക്ഷരരല്ലെന്ന് കണ്ടെത്തി. വയോധികർക്ക് വീടുകളിൽ പരിശീലനം നൽകി. തുടർന്ന് 27 ഡിവിഷനുകളിലും ക്ലാസും പരീക്ഷയും നടത്തി. നഗരസഭാ അധ്യക്ഷ ജൂലി സാബു പ്രഖ്യാപനം നടത്തി. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. സെക്രട്ടറി വി പ്രകാശ്‌കുമാർ, സൂപ്രണ്ട് പി സുലഭ, സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News