ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം



പെരുമ്പാവൂർ പിപി റോഡിലെ ബിവറേജിനുസമീപം കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് മദ്യപാനവും സംഘർഷവും പതിവാകുന്നു. തി​ങ്കളാഴ്ച ​ഗുണ്ടാ ആക്രമണത്തില്‍ ചെമ്പാരത്തുകുന്ന് വടക്കേക്കുടിവീട്ടിൽ ഷംസു (48) മരിച്ചതും ബിവറേജി​ന്റെ പരിസരത്താണ്. ഷംസുവിന്റെ ഓട്ടോറിക്ഷയുടെ ബാറ്ററി മോഷണംപോയതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പുണ്ടായ സംഘർഷത്തി​ന്റെ തുടര്‍ച്ചയാണ് തിങ്കൾ പകൽ 11.30ന് നടന്ന ആക്രമണം. സംഭവം സിസിടിവി കാമറയിൽ പതിഞ്ഞതിനാൽ പ്രതികളെ അതിവേഗം കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞു. പാടം നികത്തിയ വിജനമായ സ്ഥലവും തടി സ്റ്റോക്ക്‌ ചെയ്തിരിക്കുന്ന തടിമില്ലിന്റെ പിന്‍വശവും സാമൂഹ്യവിരുദ്ധർ താവളമാക്കുന്നു. അടുത്തിടെ രണ്ട് അതിഥിത്തൊഴിലാളികൾ ഇവിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മദ്യം വാങ്ങാനെത്തുന്നവരെ ആക്രമിച്ച് പണം തട്ടുന്നതും ഇവിടെ പതിവാണ്. പ്രദേശത്ത് ക്രിമിനൽസംഘങ്ങളുടെ നേതൃത്വത്തിൽ മയക്കുമരുന്നുവിൽപ്പനയും വ്യാപകമാണ്. Read on deshabhimani.com

Related News