മാലിന്യ നിർമാർജനം: വിപുലമായ പരിപാടികൾക്ക് തുടക്കമായി



ചെറുതോണി  കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയുള്ള മാലിന്യ മുക്ത നവകേരളം പ്രചാരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ശുചിത്വ പദയാത്രകൾ, ഹരിത ചെക്ക്പോസ്റ്റുുകൾ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ്  നടത്തുന്നത്. ബുധൻ മുതൽ 2025 മാർച്ച് 30 വരെ നീളുന്ന  പരിപാടിയിൽ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന്   ഉദ്ഘാടന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.   കലക്ടർ വി വിഗ്നേശ്വരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്തംഗംഡിറ്റാജ് ജോസഫ്,  പഞ്ചായത്തംഗം നിമ്മി ജയൻ,ഹരിത കേരള മിഷൻ കോ ഓഡിനേറ്റർ ഡോ അജയ് പി കൃഷ്ണ, തദേശ സ്വയംഭരണ വകുപ്പ് അസി ഡയറക്ടർ ശ്രീലേഖ. കുടുംബശ്രീ കോ ഓർഡിനേറ്റർ സി ആർ മിനി, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ ആർ ഭാഗ്യരാജ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഹരിത കലാലയങ്ങൾ, ഹരിത ടുറിസം കേന്ദ്രം മാതൃക ഹരിത സ്ഥാപനം എന്നിവയുടെ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. ഹരിത വിദ്യാലയങ്ങൾ ഗവ. എൻജിനിയറിങ് കോളേജ് ഇടുക്കി, ഗവ. പോളിടെക്നിക് കോളേജ് നെടുങ്കണ്ടം, പെരുവന്താനം സെന്റ്  ആന്റണീസ് കോളേജ് , ന്യൂമാൻ കോളേജ് തൊടുപുഴ, മോഡൽ പോളിടെക്നിക് കോളേജ് പൈനാവ്,പവനാത്മ കോളേജ് മുരിക്കാശ്ശേരി യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ് മുട്ടം എന്നിവയാണ് ഹരിത കലായങ്ങൾ.  ഇടുക്കി ഹിൽവ്യൂ പാർക്കിനെ ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തു. കട്ടപ്പന ജിഎസ്ടി ജോയിന്റ്  കമീഷണർ ഓഫീസാണ് മാതൃകാ ഹരിത സ്ഥാപനം.  തങ്കമണി ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി യൂണിറ്റ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പതിനായിരം രൂപയുടെ ചെക്ക് കലക്ടർക്ക് കൈമാറി.  500 ശുചിത്വ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ കോളേജ് ശുചീകരണം നടത്തി. ജില്ലയിലെ എട്ട് ബ്ലോക്കുകളിലായി 13 പ്രവർത്തനങ്ങളും 53 തദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 105 ഉദ്ഘാടന പരിപാടികളുമാണ് നടന്നു.  ജില്ലയിലെ 522 തദേശ സ്ഥാപന വാർഡുകളിലും വൈവിധ്യമാർന്ന മാലിന്യമുക്ത പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കലക്ടർ കൺവീനറുമായ ജില്ലാതല നിർവ്വഹണ സമിതിയാണ് ജില്ലയെ മാലിന്യമുക്ത ഇടുക്കിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വനം, ടൂറിസം, ജലസേചനം തുടങ്ങിയ വകുപ്പുകൾ എന്നിവയെല്ലാം ഒത്തുചേർന്ന് തദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തുക. Read on deshabhimani.com

Related News