മുഴുവൻ വിവരവും 
പുറത്തുവരും : 
പി ബാലചന്ദ്രൻ



തിരുവനന്തപുരം നാമജപയാത്ര നടത്താൻ വത്സൻ തില്ലങ്കേരി തൃശൂർ പൂരവേദിയിൽ എത്തിയതടക്കമുള്ള കാര്യം  അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന്‌ പി ബാലചന്ദ്രൻ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരതി ആംബുലൻസിൽ സുരേഷ്‌ ഗോപിയെ സ്ഥലത്ത്‌ എത്തിച്ചത്‌ ആർഎസ്‌എസിന്റെ ഉപായമായിരുന്നു. സുരേഷ്‌ ഗോപി എത്തുംമുന്നേ മന്ത്രി കെ രാജനും എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന വി എസ്‌ സുനിൽകുമാറും അവിടെയുണ്ടായിരുന്നു. മന്ത്രിമാർ എത്തുമ്പോൾ പ്രതിഷേധ മുദ്രാവാക്യമുയർത്താൻ പോലും ആർഎസ്‌എസ്‌ ആളുകളെ തയ്യാറാക്കിയിരുന്നു. ആർഎസ്‌എസ്‌ ഗൂഢാലോചനയെ എങ്ങിനെ നോക്കിക്കാണണമെന്ന വകതിരിവ്‌ പോലും കോൺഗ്രസിന്‌ ഇല്ലാതായി. പൂരം അലങ്കോലമാക്കാൻ ശ്രമിച്ചതിന്റെ ഉത്തരവാദിത്തം ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കാനാണ്‌ ശ്രമം. കാലംകരുതിവച്ച കണക്കുതീർക്കലുകൾക്ക്‌ യുഡിഎഫ്‌ വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News