ദേശാഭിമാനി ഓണപ്പതിപ്പ്‌ 
വിപണിയിൽ



കോഴിക്കോട്‌  മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ മികവുറ്റ സൃഷ്ടികളുമായി ദേശാഭിമാനി ഓണം വിശേഷാൽ പ്രതി വിപണിയിൽ. സർഗാത്മക രചനകൾക്കൊപ്പം എഴുത്തിന്റെ രാഷ്‌ട്രീയവും ഉൾപ്പെടുത്തിയുള്ള പതിപ്പ്‌ ഏറെ ശ്രദ്ധേയമാണ്‌.  അരുന്ധതി റോയിയുമായി കെ എസ്‌ രഞ്ജിത്ത്‌ നടത്തിയ അഭിമുഖത്തിൽ തന്റെ എഴുത്തിനെക്കുറിച്ചും രാഷ്‌ട്രീയ നിലപാടുകളെപ്പറ്റിയും വിശദമായിത്തന്നെ അവർ സംസാരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ അജൻഡയെ തുറന്നുകാണിക്കുന്നതിനൊപ്പം ഫാസിസത്തിന്‌ കുടപിടിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ പൊള്ളത്തരത്തെയും വിമർശിക്കുന്നു. കാലം തരുന്ന വേഷങ്ങളെക്കുറിച്ചാണ്‌ മോഹൻലാൽ ഭാനുപ്രകാശുമായി സംസാരിക്കുന്നത്‌. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ്‌ എന്ന സിനിമയെക്കുറിച്ചും അതിലേക്ക്‌ എത്തിച്ചേർന്നതെങ്ങനെ  എന്നും മോഹൻ ലാൽ പറയുന്നു.  സേതു മുതൽ പുതിയ തലമുറയിലെ ആർ ശ്യാംകൃഷ്‌ണൻ വരെയുള്ളവരുടെ കഥകളാണ്‌ ഓണപ്പതിപ്പിന്റെ മറ്റൊരു സവിശേഷത. സച്ചിദാനന്ദനും കെജിഎസും ഉൾപ്പെടുന്ന മുൻനിര കവികളുടെ രചനകൾ വർത്തമാനകാലത്തിന്റെ അസ്വസ്ഥതകളെ അവതരിപ്പിക്കുന്നതാണ്‌.      വികസനത്തിൽ  കേരളം പുരോഗമിക്കുന്നതിനൊപ്പം ഇടതുപക്ഷം രാജ്യത്തിന്‌ എങ്ങനെ മാതൃകയാവുന്നു എന്നത്‌ ‘കേരളത്തിന്റെ കുതിപ്പുകൾ’ ലേഖനത്തിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ അപകടകരമാംവിധം വളരുന്ന വലതുപക്ഷവൽക്കരണത്തിന്റെ അപായസൂചനകളാണ്‌ എം വി ഗോവിന്ദന്റെ ലേഖനത്തിൽ വിശദമാക്കുന്നത്‌. രണ്ട്‌ വാള്യങ്ങളുള്ള ഓണം വിശേഷാൽ പ്രതി‌ക്ക്‌ 150 രൂപയാണ്‌ വില. Read on deshabhimani.com

Related News