സൂപ്പർ ലീഗിന്‌ 
സൂപ്പർ സ്‌റ്റേഡിയം



 കോഴിക്കോട്‌ സൂപ്പർ ലീഗ്‌, ഐ ലീഗ്‌ മത്സരങ്ങൾക്കുമുമ്പ്‌ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയം പുതുമോടിയണിയുന്നു. പുത്തൻ ഫ്ലഡ്‌ലിറ്റും അന്താരാഷ്‌ട്ര നിലവാരമുള്ള പുൽമൈതാനവുമായി ‘സൂപ്പർ’ സ്‌റ്റേഡിയം ഒരുക്കുകയാണ്‌ കേരള ഫുട്ബോൾ അസോസിയേഷൻ.  എൽഇഡി ലൈറ്റുകൾ ചെന്നൈയിൽനിന്ന്‌ ഉടൻ എത്തും. പുൽമൈതാനം ഒരുക്കുന്ന പ്രവൃത്തിയും പെയിന്റിങ്ങും പുരോഗമിക്കുകയാണ്‌. ലൈറ്റുകൾ മാറ്റുന്നതുൾപ്പെടെ മുഴുവൻ പ്രവൃത്തിയും ഒന്നരയാഴ്‌ചയ്‌ക്കകം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ്‌ കരുതുന്നത്‌. ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിയുടെയും സൂപ്പർ ലീഗ്‌ കേരളയിൽ കലിക്കറ്റ്‌ എഫ്‌സിയുടെയും കണ്ണൂർ വാരിയേഴ്‌സ്‌ എഫ്‌സിയുടെയും ഹോം ഗ്രൗണ്ടാണ്‌ കോർപറേഷൻ സ്‌റ്റേഡിയം.  ആഗസ്‌ത്‌ ആദ്യമാണ്‌ സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല കോർപറേഷൻ കേരള ഫുട്ബോൾ അസോസിയേഷന്‌ കൈമാറിയത്. വിഐപി ഗാലറിയുടെ നവീകരണം ഉൾപ്പെടെ പരിഗണനയിലുണ്ട്‌. തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ മാതൃകയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ സ്‌റ്റേഡിയത്തെ മാറ്റുകയാണ്‌ ലക്ഷ്യം. സൂപ്പർലീഗിൽ 11 കളി കൊച്ചിയിൽ സെപ്‌തംബർ ഏഴിന്‌ തുടങ്ങുന്ന സൂപ്പർ ലീഗ്‌ കേരളയിൽ സെമി ഫൈനൽ ഉൾപ്പെടെ 11 മത്സരങ്ങൾക്കാണ്‌ കോഴിക്കോട്‌ വേദിയാവുക. 10നാണ്‌ ആദ്യ മത്സരം. രാത്രി 7.30നാണ്‌ മത്സരങ്ങൾ. കോഴിക്കോട്ടെ 
മത്സരങ്ങൾ ● കലിക്കറ്റ്‌ എഫ്‌സി–-- സെപ്‌തംബർ 10 (-തിരുവനന്തപുരം കൊമ്പൻസ്‌), 18 (ഫോഴ്‌സ കൊച്ചി), 24 (തൃശൂർ മാജിക്‌ എഫ്‌സി), 28(കണ്ണൂർ വാരിയേഴ്‌സ്‌), ഒക്‌ടോബർ 12 (മലപ്പുറം എഫ്‌സി).  ● കണ്ണൂർ വാരിയേഴ്‌സ്‌–- സെപ്‌തംബർ 13 (ഫോഴ്‌സ കൊച്ചി), ഒക്‌ടോബർ 5 (തൃശൂർ മാജിക്‌ എഫ്‌സി), 19 (തിരുവനന്തപുരം കൊമ്പൻസ്‌), 27 (-മലപ്പുറം എഫ്‌സി), 31 (-കലിക്കറ്റ്‌ എഫ്‌സി)  ● നവംബർ അഞ്ചിന്‌ സെമി ഫൈനൽ. Read on deshabhimani.com

Related News