26 ലക്ഷം നഷ്‌ടപരിഹാരം 
നൽകണം



വടകര  സ്കൂട്ടർ മറിഞ്ഞ് പിൻസീറ്റ് യാത്രക്കാരൻ മരിച്ച കേസിൽ 26,22,290 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. നാദാപുരം തൂണേരി ജിഷ നിലയത്തിൽ ടി ടി കെ പ്രിയേഷ് മരിച്ച കേസിലാണ് എംഎസിടി കോടതി നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. വിധിത്തുകയുടെ എട്ട് ശതമാനം പലിശയും കോടതിച്ചെലവും സഹിതം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2020 ഡിസംബർ 11 നാണ് കേസിനാസ്പദമായ അപകടം. നാദാപുരം ഫാഷൻ ജ്വല്ലറി മാനേജിങ്‌ പാർട്ണറായ പ്രിയേഷ് സഹോദരനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് ആവോലം മടാക്കര പള്ളിക്ക് സമീപം ഇവരുടെ കെഎൽ 56 ക്യു -812 നമ്പർ സ്കൂട്ടർ അപകടത്തിൽ പെട്ടത്. Read on deshabhimani.com

Related News