യുവാവും സുഹൃത്തും ചേർന്ന്‌ നായയുടെ ഉടമയെ ആക്രമിച്ചതായി പരാതി

ജയകൃഷ്ണൻ


ഒറ്റപ്പാലം റോഡിലിറങ്ങിയ വളർത്തുനായയെ ചവിട്ടാൻ ശ്രമിച്ച ബൈക്ക് യാത്രികൻ റോഡിൽ വീണു. വരോട്‌ സ്വദേശിയായ രാഹുലാണ്‌ അപകടത്തിൽപ്പെട്ടത്‌. രാഹുലും സുഹൃത്ത്‌ ജയകൃഷ്‌ണനും ചേർന്ന്‌ നായയുടെ ഉടമ വരോട്‌ ചേപ്പയിൽ സച്ചിൻദാസി(27)നെ കത്തികൊണ്ട്‌ വെട്ടിപ്പരിക്കേൽപ്പിച്ചു. ദേഹമാസകലം മുറിവേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സച്ചിൻദാസിന്റെ ശരീരത്തിൽ 83 തുന്നലുകളുണ്ട്. വധശ്രമക്കേസിൽ വരോട് കൃഷ്ണ നിവാസിൽ ജയകൃഷ്ണനെ (37) ഒറ്റപ്പാലം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്‌തു. ഞായർ രാത്രി ഒമ്പതിന്‌ സച്ചിൻദാസിന്റെ വീടിനുസമീപത്തായിരുന്നു സംഭവം. സച്ചിൻദാസ്‌ ബൈക്കിൽ വീടിനുപുറത്തേക്ക് ഇറങ്ങിയപ്പോൾ നായയും പിന്തുടർന്നു. ഇതിനിടെ ബൈക്കിലെത്തിയ രാഹുൽ നായയെ ചവിട്ടാൻ ശ്രമിച്ചു. ബൈക്ക്‌ നിയന്ത്രണം വിട്ടതോടെ വീണ രാഹുൽ, സച്ചിൻദാസുമായി വാക്കേറ്റമായി. ഇതിനിടെ സ്ഥലത്തെത്തിയ രാഹുലിന്റെ സുഹൃത്ത്‌ ജയകൃഷ്ണനും ചേർന്ന്‌ സച്ചിൻദാസിനെ കത്തി കൊണ്ട് ആക്രമിച്ചെന്നാണ്‌ പരാതി. ആക്രമണത്തിനിടെ കത്തികൊണ്ട്‌ മുറിവേറ്റ രാഹുലും ചികിത്സയിലാണ്. Read on deshabhimani.com

Related News