എട്ടുമുന പാടത്ത് മനുഷ്യന്റേതെന്ന്‌ കരുതുന്ന അസ്ഥികൾ

എട്ടുമുന പാടത്ത് കണ്ടെത്തിയ അസ്ഥികൾ


ചേർപ്പ്  എട്ടുമുന കോൾപ്പാടത്ത് മനുഷ്യന്റേതെന്ന്‌ കരുതുന്ന അസ്ഥികൾ കണ്ടെത്തി.  കായ്പുറം പാടത്ത് ചിന്നിച്ചിതറിയ നിലയിലാണ് അസ്ഥികൾ. പാടത്ത് വെള്ളം വറ്റിയതിനെ തുടർന്ന് കൃഷിക്കൊരുക്കുന്നതിനായി എത്തിയ  തൊഴിലാളിയാണ് അസ്ഥികൾ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചേർപ്പ് പൊലീസ് സ്ഥലത്തെത്തി.  പുരുഷന്റേതെന്ന് കരുതുന്ന ട്രൗസറും ഒരു ചെരിപ്പും ഷർട്ടിന്റെ ഭാഗവും സ്ഥലത്ത് കണ്ടെത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം അസ്ഥികൾ വിദഗ്‌ധ പരിശോധനയ്ക്ക് അയച്ചു. ചേർപ്പ് പണ്ടാരച്ചിറ ഭാഗത്തുനിന്ന് കഴിഞ്ഞ ആഗസ്ത് എട്ടുമുതൽ 58 വയസ്സുള്ള ഇരിക്കാലി ഹരികുട്ടൻ എന്നയാളെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് നാട്ടുകാർ ചേർപ്പ് പൊലീസിൽ പരാതിയും  നൽകിയിരുന്നു.  ഇയാൾ ഭാര്യയുമായി അകന്ന് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. പാടത്തും പറമ്പിലും ചെറിയ ജോലികൾ ചെയ്തിരുന്നയാളാണ്. ശരീരാവശിഷ്ടങ്ങൾ ഇയാളുടേതാണോയെന്ന് ഡിഎൻഎ പരിശോധനയ്ക്ക് ശേഷമെ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News