ചായക്കടക്കാരനെ ആക്രമിക്കൽ; ഒരാൾകൂടി അറസ്റ്റിൽ



  പീച്ചി  കൊമ്പഴയിൽ ചായക്കടക്കാരനെ ഭീഷണിപെടുത്തി ദേഹോപദ്രവമേല്‍പ്പിച്ച കേസിലെ പ്രതികളിൽ ഒരാൾകൂടി അറസ്റ്റിലായി. പീച്ചി അമ്പലകുന്ന് ഇരുമ്പുവളപ്പിൽ ധനേഷ് (34) നെയാണ് പീച്ചി പൊലീസ് അറസ്റ്റുചെയ്തത്. ജൂലൈ 14നാണ് സംഭവം. ഓട്ടോയിലെത്തിയ മൂന്നുപേർ സിഗരറ്റ് ചോദിച്ചു. കൊടുക്കാൻ വൈകിയതിൽ വഴക്കുണ്ടാക്കി തിരികെപോയവര്‍  എട്ട്‌ പേരുമായി ഉച്ചയ്ക്കുശേഷം ഓട്ടോറിക്ഷയിലും കാറിലുമെത്തി കടയ്ക്കുള്ളിൽ അതിക്രമിച്ച് കയറി ചായക്കടക്കാരനെ ആക്രമിക്കുകയായിരുന്നു. കട അടിച്ചുതകർക്കുകയും അരലക്ഷം രൂപയുടെ നാശനഷ്ടവും വരുത്തി. 11 പ്രതികളാണ് കേസിൽ ഉൾപെട്ടിരുന്നത്.  കേസന്വേഷണത്തിൽ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ധനേഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പീച്ചി സ്റ്റേഷനിൽ ഏഴ്‌ കേസും മണ്ണുത്തി, കൊടകര, വടക്കാഞ്ചേരി, ഒല്ലൂർ എന്നീ സ്റ്റേഷനുകളിൽ ഓരോ കേസും നിലവിലുണ്ട്. അന്വേഷക സംഘത്തിൽ ഇൻസ്പെക്ടർ അജിത് കുമാർ, സബ് ഇൻസ്പെക്ടർ മുരളി എന്നിവരാണ് പ്രതിയെ പിടികുടിയത്‌. Read on deshabhimani.com

Related News