അന്‍വറിന് പിന്നില്‍ മതമൗലികവാദ സംഘടനകള്‍; പരിപാടിയില്‍ പങ്കെടുത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല: പാലൊളി



മലപ്പുറം>  ചന്തക്കുന്നിലെ പി വി അന്‍വറിന്റെ  പരിപാടിയില്‍ പങ്കെടുത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന്  മുതിര്‍ന്ന് സിപിഐ എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരം സംഘടനകളാണ് അന്‍വറിന്റെ പൊതുസമ്മേളനത്തിനെത്തിയത്. നിസ്‌കാരം തടയാന്‍ ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണ്. ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ്  ഇവരുടെ ലക്ഷ്യം. വര്‍ഗീയത ചെറുത്തവര്‍ക്കെതിരെ വര്‍ഗീയത ആരോപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പാലോളി. സ്വാഗതം പറഞ്ഞ സുകുമാരന്‍ 5 വര്‍ഷം മുമ്പ് നടപടി നേരിട്ട്‌ പുറത്തായ ആളാണ്. അന്‍വര്‍ ഇടതുമുന്നണിയില്‍ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. പരസ്യ പ്രസ്താവനയുമായി വരികയാണ് ചെയ്തത്. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചാല്‍ ഒറ്റക്കല്ല അന്വേഷിക്കുക. ഗൂഢലക്ഷ്യത്തോടെയാണ് ഇതെല്ലാം എന്ന് സംശയിച്ചു.  പിന്നിലുള്ള ശക്തികളെ കണ്ടപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.   ഇഎന്‍ മോഹന്‍ദാസിനെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. അന്‍വറിന് പിന്നില്‍ മതമൗലികവാദ സംഘടനകളാണെന്നും  പാലൊളി മാധ്യമങ്ങളോട് വ്യക്തമാക്കി.   Read on deshabhimani.com

Related News