ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന് സമീപത്തെ പന്നികളെ വിൽപ്പനക്കായി കടത്തി



ആലക്കോട് > ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ച നടുവിൽ പഞ്ചായത്തിലെ മൈക്കാടുള്ള ഫാമിന് സമീപത്തെ കോൺഗ്രസ് നേതാവിന്റെ പന്നികളെ വിൽപനക്കായി കടത്തി. കോൺഗ്രസ് നടുവിൽ മണ്ഡലം സെക്രട്ടറിയും നടുവിൽ സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടറുമായ പ്രാൻ ബിജുവിൻ്റെ ഫാമിലെ പൂർണ്ണ വളർച്ച എത്തി വിൽപനക്ക് തയ്യാറായ പന്നികളെയാണ് നടുവിൽ പഞ്ചായത്തിലെ കനകക്കുന്ന് വാർഡിൽപെട്ട പാത്തിയിലെ ആൾതാമസമില്ലാത്ത വീടിനോട് ചേർന്ന പന്നി കൂട്ടിലേക്ക് മാറ്റിയത്.              കഴിഞ്ഞ ദിവസമാണ് മൈക്കാടുള്ള പി സി ബാബുവിൻ്റെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിക്കുകയും ഇവിടെ ഉണ്ടായിരുന്ന മുഴുവൻ പന്നികളെയും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്ന് മാനദണ്ഡ പ്രകാരം സംസ്കരിക്കുയും ചെയ്തിരുന്നു. പന്നിപ്പനി സ്ഥിതീകരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും ഉന്മൂലനം ചെയ്യണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം. ഇത് മൂലം നഷ്ടം വരുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. ഇത് മനസ്സിലാക്കിയ പ്രദേശവാസികൾ ബിജുവിൻ്റെ ഫാമിലെ പന്നികളെയും കൊല്ലണമെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും തുടർന്ന് അവർ നടത്തിയ അന്വേഷണത്തിലാണ് ബിജുവിന്റെ ഫാമിലി പന്നികളെ മാറ്റിയത് മനസ്സിലാക്കിയത്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്ത ആളായ ബിജുവിനെ ഈ സൗകര്യങ്ങൾ ചെയ്തു കൊടുത്തത് പഞ്ചായത്ത് അധികൃതരാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ആയുസ്സിനും ആരോഗ്യത്തിനും ഹാനികരമാകുന്ന ഇത്തരത്തിലുള്ള പ്രവർത്തി നാടിനോടുള്ള വെല്ലുവിളിയാണെന്നും പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും നിയമനടപടികൾക്ക് വിധേയമാക്കണമെന്നും ബിജുവിന്റെ ഫാമിൽ ഉണ്ടായ മുഴുവൻ പന്നികളെയും ഉന്മൂലനം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News