കേരളത്തിൽ എവിടെ മാലിന്യം കണ്ടാലും ഇനി ഒറ്റ നമ്പറിൽ പരാതിപ്പെടാം



തിരുവനന്തപുരം > മാലിന്യ മുക്ത കേരളത്തിനായി പൊതുജനങ്ങളെയും അണിചേർത്ത് സംസ്ഥാന സർക്കാരിന്റെ പുതു ചുവട്.  പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയത് കണ്ടാൽ പരാതിപ്പെടാൻ ഒറ്റ നമ്പർ സംവിധാനം ഏർപ്പെടുത്തി. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യത്യസ്ത നമ്പറുകളായിരുന്നു മാലിന്യം തള്ളിയവർക്കെതിരെ പരാതിപ്പെടാൻ ഇതുവരെ ഉണ്ടായിരുന്നത്‌. ഇതെല്ലാം ഏകീകരിച്ചിരിക്കുകയാണ്‌ ഇപ്പോൾ തദ്ദേശ വകുപ്പ്‌.  സ്വച്ഛത ഹി സേവാ 2024 ക്യാമ്പയിന്റെ സംസ്ഥാനതല ലോഞ്ച്‌ നിർവഹിക്കവെയവണ്‌ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പുതിയ വാട്‌സാപ് നമ്പര്‍ പ്രഖ്യാപിച്ചത്‌. പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാനും ഇനി 9446700800 എന്ന വാട്‌സാപ് നമ്പർ ഉപയോഗിക്കാം. പരാതികൾ വീഡിയോകളായും ചിത്രങ്ങളായും അറിയിക്കാനാണ്‌ വാട്‌സ്‌ ആപ്പ്‌ നമ്പർ എന്ന ആശയം തദ്ദേശ വകുപ്പ്‌ സ്വീകരിച്ചിരിക്കുന്നത്‌. പൊതു വാട്‌സാപ് നമ്പര്‍ എന്നത് ഒരു സോഷ്യല്‍ ഓഡിറ്റ് ആയി കൂടിയാണ് പ്രവര്‍ത്തിക്കുക. സംസ്ഥാനതല വാര്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നല്‍കുന്ന രീതിയാണ് പിന്തുടരുക. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളില്‍ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കലുമാണ്. വാട്‌സ്‌ ആപ്പ്‌ നമ്പറിലൂടെ പരാതികൾ അറിയിക്കുന്നവർക്ക്‌ നിയമലംഘനത്തിൽ ഈടാക്കിയ പിഴയുടെ 25 ശതമാനം ലഭുക്കുമെന്നതാണ്‌ മറ്റൊരു ശ്രദ്ധേയമായ കാര്യം. പരമാവധി 2500 രൂപയായിരിക്കും ഇങ്ങനെ പാരിതോഷികമായി നൽകുക. മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പർ അറിയുമെങ്കിൽ അവയും ഒപ്പം ഫോട്ടോകളും സഹിതമാണ്‌ പരാതികൾ അറിയിക്കേണ്ടത്‌. ലൊക്കേഷൻ വിശദാംശങ്ങളും ഇതോടൊപ്പം നൽകാം. സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളും ഇതോടെ 9446700800 എന്ന നമ്പർ വഴി മാലിന്യ നിർമ്മാർജന പദ്ധക്ക് കീഴിൽ ജാഗ്രത്താവും. Read on deshabhimani.com

Related News