ആദിവാസി യുവതിയെ ബിജെപിക്കാർ കെട്ടിയിട്ട്‌ മർദിച്ചു



മംഗളൂരു> ആദിവാസി യുവതിയെ കെട്ടിയിട്ട്‌ മർദിച്ച്‌ അർധനഗ്ന ദൃശ്യങ്ങൾ പകർത്തിയ ബിജെപി നേതാവിനും കൂട്ടാളികൾക്കുമെതിരെ കേസ്‌. ബെൽത്തങ്ങാടി ഉജ്‌റെയിലെ യുവതിയാണ്‌ അക്രമത്തിനിരയായത്‌. അമ്മയെയും സഹോദരിയേയും സംഘം കൈയേറ്റം ചെയ്‌തു.   എസ്‌ടി മോർച്ച നേതാവ്‌ ചെന്ന കേശവയുടെ നേതൃത്വത്തിലാണ്‌ അക്രമം. യുവതിയും സഹോദരിയും സർക്കാർ പതിച്ചുനൽകിയ മിച്ചഭൂമിയിലാണ്‌ താമസം. തങ്ങളുടെ ഭൂമിയാണെന്ന്‌ അവകാശപ്പെട്ട്‌ ഇവരെ ഇറക്കിവിടാൻ പ്രതികൾ എത്തിയതാണ്‌ സംഭവങ്ങളുടെ തുടക്കം. പരാതിയെത്തുടർന്ന്‌ റവന്യൂ വകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇവരെ തടഞ്ഞ്‌ തിരിച്ചയക്കുകയായിരുന്നു. പഞ്ചായത്തംഗം ഉൾപ്പെടെ ജനക്കൂട്ടം നോക്കിനിൽക്കെയായിരുന്നു സംഭവം. ചെന്ന കേശവ ഉൾപ്പെടെ ഒമ്പത്‌ പേർക്കെതിരെയാണ്‌ കേസ്‌. വസ്ത്രങ്ങൾ വലിച്ചുകീറി പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കാനിടയുണ്ടെന്ന്‌ യുവതി പൊലീസിനോട്‌ പറഞ്ഞു. Read on deshabhimani.com

Related News