മൃതദേഹം അർജുന്റേത്‌ തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്‌



ബം​ഗളുരു > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഡിഎൻഎ സ്ഥിരീകരിച്ചു. അർജുന്റെ മൃതദേഹം കോഴിക്കോട്ട്‌ എത്തിക്കും. ഉടൻ ബന്ധുക്കൾക്ക് കൈമാറും. അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിൾ  ശേഖരിച്ചിട്ടുണ്ടായിരുന്നു.  രണ്ട് ഡിഎൻഎയും പരിശോധിച്ച്‌ ഒത്തു പോകുന്നോയെന്ന്‌ നോക്കി. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ്‌ പരിശോധനയ്ക്ക് അയച്ചിരുന്നത്‌. കർണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുവരിക. സെപ്തംബർ 25ന് ​ഗം​ഗാവലിപുഴയിൽ നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയും ലോറിയുടെ ക്യാബിനിൽ മൃതദേഹവും കണ്ടെത്തിയത്. ഉടമ മനാഫ് ലോറി തിരിച്ചറിഞ്ഞിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതാകുന്നത്. Read on deshabhimani.com

Related News