യുപിയിൽ ദളിത്‌ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പുറത്തറിഞ്ഞത് ബാഗിൽ നിന്ന്‌ 100 രൂപ ലഭിച്ചപ്പോൾ



മീററ്റ്‌ > ഉത്തർപ്രദേശിലെ മീററ്റിൽ 14കാരിയായ ദളിത്‌ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ബുലന്ദ്ഷഹറിലാണ് രണ്ട്‌ യുവാക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒക്‌ടോബർ അഞ്ചിന്‌ പെൺകുട്ടിയുടെ ബാഗിൽ നിന്ന്‌ 100 രൂപ അമ്മ കണ്ടെത്തിയതോടെയാണ്‌ ബലാത്സംഗത്തിന്റെ വിവരം പുറത്തു വന്നത്‌. പണം കണ്ടതോടെ അമ്മ കാര്യം തിരക്കുകയായിരുന്നു. അറസ്റ്റിലായ രണ്ട്‌ പേരും അവരുടെ വീട്ടിൽ വച്ച്‌ രണ്ടാഴ്‌ച മുൻപ്‌ കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്ന്‌ 14കാരി പറഞ്ഞു. തുടർന്ന്‌ ഇടയ്‌ക്കിടെ കുട്ടിക്ക്‌ പണം നൽകുകയും പീഡനം തുടരുകയുമായിരുന്നു. കൂട്ടബലാത്സംഗം, പോക്‌സോ, എസ്‌സി, എസ്ടി വിഭാഗത്തിന് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന്‌ സിക്കന്ദ്രബാദ് സർക്കിൾ ഓഫീസർ പൂർണിമ സിങ്‌ പറഞ്ഞു. കേസിൽ അറസ്റ്റിലായ രണ്ട്‌ പേരും ഡ്രൈവർമാരാണ്‌. പെൺകുട്ടിയുടെ നാട്ടുകാർ തന്നെയാണ്‌ ഇവർ. പെൺകുട്ടിയുടെ ആരോഗ്യനില സാധാരണ നിലയിൽ തുടരുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്‌. Read on deshabhimani.com

Related News