രണ്ട്‌ സംസ്ഥാനങ്ങൾ പോളിങ് ബൂത്തിലേക്ക്‌; നിയമസഭ തെരഞ്ഞെടുപ്പ്‌ തിയതികൾ പ്രഖ്യാപിച്ചു



ന്യൂഡൽഹി>  രണ്ടു സംസ്ഥാനങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷൻ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്നു ഘട്ടങ്ങളിലായും ഹരിയാനയിൽ ഒറ്റഘട്ടമായുമാണ്‌ തെരഞ്ഞെടുപ്പ്‌. ജമ്മു കശ്മീരില്‍ 90 മണ്ഡലങ്ങളിലേക്കും ഹരിയാനയിൽ 90 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും റണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടാണ്‌ വോട്ടെടുപ്പ്. ഒക്ടോബര്‍ നാലിന് ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നടക്കും. ജമ്മു കശ്മീരില്‍ 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 87.09 ലക്ഷം വോട്ടർമാരിൽ 3.71 ലക്ഷം പുതുമുഖ വോട്ടർമാരാണ്.169 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്.  11,838 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാകുക. ഹരിയാനയിൽ 90 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.01 കോടി വോട്ടര്‍മാരാണ് ഹരിയാനയിലുള്ളത്. 20,629 പോളിംഗ് സ്റ്റേഷനുകളും.  മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ തിയ്യതികൾ പ്രഖ്യാപിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങൾക്കൊപ്പമാണ്‌ ഉപതെരഞ്ഞെടുപ്പുകളും  പ്രഖ്യാപിക്കാനുള്ള സാധ്യത. കേരളത്തില്‍ പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്. Read on deshabhimani.com

Related News