ഹിമാചലിലെ മേഘവിസ്ഫോടനം: 8 മരണം; കാണാതായവർക്കായി തിരച്ചിൽ പുരോ​ഗമിക്കുന്നു



സിംല > ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. 50 ഓളം പേരെ കാണാതായെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ പുരോ​ഗമിക്കുകയാണ്. ഷിംലയിലെ രാംപൂരിൽ സാമജ് ഘടിലാണ് ബുധൻ രാത്രിയാണ് മേഘവിസ്ഫോടനമുണ്ടയത്. മാണ്ഡിയിലും മലവെള്ളപ്പാച്ചിലുണ്ടായി. എൻഡിആർഎഫും ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. മാണ്ഡിയിൽ നിന്ന് അഞ്ചും രാംപൂരിൽ നിന്ന് ഒന്നും നിർമാണ്ഡിൽ നിന്ന് രണ്ടും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കനത്ത മഴയിൽ നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു. കുളുവിലെ നിർമാണ്ട്, സൈഞ്ച്, മലാന മേഖലകളിലും മാണ്ഡിയിലെ പഥർ, ഷിംല ജില്ലയിലെ രാംപൂർ എന്നിവിടങ്ങളിലും മേഘവിസ്ഫോടനം ഉണ്ടായതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് മണാലി-ചണ്ഡീഗഡ് ദേശീയ പാത പലയിടത്തും തകർന്നതായി  ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.   Read on deshabhimani.com

Related News