കർണാടക സർവകലാശാല കാമ്പസിൽ പുള്ളിപ്പുലി



ബംഗളൂരു > ധാർവാഡിലെ കർണാടക സർവകലാശാല കാമ്പസിൽ പുള്ളിപ്പുലി. വിദ്യാർഥികളാണ് പുലി നടന്നുപോകുന്നത് കണ്ടത്. വനം അധികൃതരെ വിവരമറിയിച്ചതിനെത്തടുർന്ന് കാമ്പസിലും പരിസരത്തും തിരച്ചിലാരംഭിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുലിയെ കണ്ടതായി പറയുന്ന മൂന്ന് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. 50 വനം ഉദ്യോഗസ്ഥരെ കാമ്പസിൽ തിരച്ചിലിന് നിർത്തി. സമീപത്തെ വന പ്രദേശത്തുനിന്ന് കാമ്പസ് കുളത്തിലെ വെള്ളം കുടിക്കാൻ ഇറങ്ങിവന്ന പുലിയാണെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം. Read on deshabhimani.com

Related News