അസമിലെ കുടിയേറ്റക്കാർക്കുള്ള പൗരത്വ ആനുകൂല്യങ്ങൾ ശരിവച്ച് സുപ്രീംകോടതി



ഡൽഹി > അസമിലെ 1966 ജനുവരി ഒന്ന് മുതൽ 1971 മാർച്ച് 25 വരെയുള്ള കുടിയേറ്റം സുപ്രീംകോടതി അംഗീകരിച്ചു. പൗരത്വ നിയമത്തിന്റെ ആറ് എ വകുപ്പിന്റെ ഭരണഘടനാ സാധുത അഞ്ചംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പടെയുള്ള നാല് ജഡ്ജിമാർ ശരിവെച്ചു. ജസ്റ്റിസ് ജെ ബി പർദിവാല ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്താണ് ഭൂരിപക്ഷ വിധി തയ്യാറാക്കിയത്. രാജീവ് ഗാന്ധി സർക്കാർ 1985ൽ തയ്യാറാക്കിയ ഉടമ്പടിയും സുപ്രീംകോടതി ശരിവെച്ചു. കുടിയേറ്റ പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരമാണ് 1985ലെ ഉടമ്പടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരത്വ നിയമത്തിലെ ആറ് എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയായിരുന്നു സുപ്രീം കോടതിയുടെ വിധി. 2019ലെ പൗരത്വ നിയമ ഭേദഗതി നിയമ വിരുദ്ധമെന്ന് പരിഗണിക്കപ്പെടാനുള്ള സാധ്യതയേറിയതാണ് വിധി. Read on deshabhimani.com

Related News