ബഹ്റൈൻ പ്രതിഭ നാടക അവാർഡ് പ്രഖ്യാപനം നവംബർ 1 ന് കേരള പിറവി ദിനത്തിൽ



മനാമ > ബഹ്റൈൻ പ്രതിഭ നാടക അവാർഡ് പ്രഖ്യാപനം  നവംബർ 1 ന് കേരള പിറവി ദിനത്തിൽ നടക്കും. അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കാനായുള്ള ബഹ്റൈൻ പ്രതിഭ നാടക രചന മത്സരത്തിന് 39 കൃതികളാണ് ലഭിച്ചത്. 2024 ലെ  2023 ൽ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ മൗലിക രചനകളെയാണ് അവാർഡിനായി പരിഗണിച്ചത്. രുപത്തയ്യായിരം രൂപയും  ഫലകവുമടങ്ങിയ ഈ അവാർഡ്  ലോകത്തിലാകെ പരന്ന് കിടക്കുന്ന മലയാള നാടക രചയിതാക്കളെ പ്രോത്സാഹിപ്പിക്കാനും അതു വഴി മികച്ച നാടകങ്ങൾ  കണ്ടെത്താനും വേണ്ടിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കവിയും ചിന്തകനും , സാഹിത്യ അക്കാദമി ചെയർമാനുമായ കെ.'സച്ചിദാനന്ദൻ ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുക. മൺമറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിൽ ഓടിൽ തീർത്ത ഫലകം രൂപ കല്പന ചെയ്തത് ചിത്രകാരനും പ്രസിദ്ധ നാടക പ്രവർത്തകനും ബഹ്റൈൻ പ്രതിഭയുടെ നാടക വഴി കാട്ടിയുമായ  ഡോ. സാംകുട്ടി പട്ടംകരിയാണ്. കണ്ണുരിലെ  പ്രസിദ്ധ ശില്പി പ്രവീൺ രുഗ്മയാണ് ഫലകം നിർമ്മിച്ചിരിക്കുന്നത്. ഇ ഭഗവാന്റെ പള്ളി നായാട്ട്  എന്ന  രചനയിലൂടെ  രാജശേഖരൻ ഓണത്തുരുത്താണ്  ബഹ്റൈൻ പ്രതിഭ  പ്രഥമ നാടക അവാർഡിന് അർഹനായത്. തുടർന്നുള്ള വർഷം ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന  രചനയിലൂടെ സതീഷ് കെ സതീഷ് അർഹനായി. 2024 ലെ നാടക പുരസ്ക്കാരത്തിനായി കൃതികൾ അയച്ച് തന്ന് സഹകരിച്ച  സ്ഥിര പ്രതിഷ്ഠരും നവാഗതരുമായ മുഴുവൻ നാടക കൃത്തുക്കളെയും അഭിനന്ദിക്കുന്നതായി പ്രതിഭ ഭാരവാഹികളായ ജനറൽ സെക്രടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ നാടക വേദി കൺവീനർ എൻ കെ  അശോകൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.     Read on deshabhimani.com

Related News