ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷത്തിന് കാൽ ലക്ഷം ജനങ്ങളുടെ പങ്കാളിത്തം



ഷാർജ > ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ കാൽ ലക്ഷത്തോളം പേർ പങ്കാളികളായി.  കേരളത്തിന്റെ ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഷാർജ എക്സ്പോ സെന്ററിൽ നടന്ന ഓണാഘോഷം യുഎഇയിലെ മികച്ച ഓണാഘോഷ പരിപാടികളിൽ ഒന്നായി മാറി. യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ എപ്പോഴും മുൻപന്തിയിലാണെന്നും, ഈ പാരമ്പര്യം നിലനിർത്തിക്കൊണ്ട് 2024-ലെ ഓണം,  പ്രൗഢിയോടും ഭംഗിയോടും കൂടി ആഘോഷിക്കാൻ ഐഎഎസ് മാനേജിംഗ് കമ്മിറ്റിക്ക് കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഷാർജ എക്‌സ്‌പോ സെൻ്ററിൽ രാവിലെ 9:30-ന് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സന്തോഷ് കുമാർ ശിവൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാർജ എമിറേറ്റിന്റെ ഗവൺമെൻറ് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഷെയ്ക്ക് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, മന്ത്രിമാരായ എം ബി രാജേഷ്, പി പ്രസാദ്, പാലക്കാട് ലോകസഭാംഗം വി കെ ശ്രീകണ്ഠൻ, പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം, മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ  എന്നിവർ സംസാരിച്ചു. പ്രവാസ ലോകത്ത് 50 വർഷം പിന്നിട്ട പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാനുമായ എം എ യൂസഫലിയെ ചടങ്ങിൽ ആദരിച്ചു. സേവനരംഗത്ത് 45 വർഷം പൂർത്തിയാക്കിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ  ഐഎഎസ് ഓണം @45 എന്ന പേരിലാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഷെയ്ക്ക് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി എം എ യൂസഫലിക്കുള്ള ഉപഹാരം സമർപ്പിച്ചു. കേരളത്തിലെ വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര നടന്നു.  അൽ ഇബ്തിസാമ സ്പെഷ്യൽ നീഡ് സ്കൂളിലെ കുട്ടികൾ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളിലെ  അസോസിയേഷനുകളിൽ നിന്നുള്ളവർ പങ്കെടുത്ത പൂക്കള  മത്സരവും നത്തി. പ്രമുഖ സാംസ്കാരിക സംഘടനയായ മാസ് പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. സ്ഥമാക്കിയത്. ഒന്റാറിയോ,  എമിറേറ്റ്സ് മലയാളി അസോസിയേഷൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.  പ്രശസ്ത ബാൻഡായ 'ചെമ്മീൻ' അവതരിപ്പിച്ച സംഗീത വിരുന്ന് കാണികൾക്ക് ആവേശമായി. വിവിധ സംഘടനകളുടെ നൃത്ത പരിപാടികളും, മറ്റു കാലാവിരുന്നുകളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.  Read on deshabhimani.com

Related News