ഉന്നത വിദ്യാഭ്യാസ പരീക്ഷാ കേന്ദ്രങ്ങൾ ജിദ്ദയിൽ അനുവദിക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചു



ജിദ്ദ> നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക്‌ (എൻടിഎ) കീഴിൽ നടത്തപ്പെടുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്‌ (നീറ്റ്), ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) എന്നീ ടെസ്റ്റുകളുടെ പരീക്ഷാ കേന്ദ്രങ്ങൾ ജിദ്ദയിൽ അനുവദിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജിദ്ദ കേരള പൗരാവലി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ജിദ്ദ പൗരാവലി തയ്യാറാക്കിയ അടിസ്ഥാന സ്ഥിതിവിവരണ കണക്കുകൾ അടങ്ങിയ പഠന റിപ്പോർട്ട് ജിദ്ദ പ്രസ്സ് ഇൻഫർമേഷൻ ആന്റ് കോമേഴ്‌സ് കോൺസുൽ മുഹമ്മദ്‌ ഹാഷിമിന് സമർപ്പിച്ചു.  സലാഹ് കാരാടൻ, നസീർ വാവ കുഞ്ഞു, സി എച്ച് ബഷീർ, നാസർ ചാവക്കാട്, വേണു അന്തിക്കാട് എന്നിവരടങ്ങുന്ന നിവേദകസമിതിയാണ് വിശദമായ പഠന റിപ്പോർട്ട് സമർപ്പിച്ചത്. ജിദ്ദ കേരള പൗരാവലിയുടെ പ്രതിനിധി സഭാ യോഗത്തിൽ പ്രവർത്തക സമിതി അംഗം സുവിജ സത്യൻ  പ്രമേയം അവതിരിപ്പിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനു കീഴിൽ  ഇന്ത്യൻ പ്രവാസി വിദ്യാർത്ഥികൾക്കായി ഉന്നത വിദ്യാഭ്യാസ എക്സാം സെന്ററുകളും ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യൻ സർവ്വകലാശാലകളുടെ ഓഫ്‌ ക്യാമ്പസുകളും ആരംഭിക്കണമെന്നാണ് ജിദ്ദ കേരള പൗരാവലിയുടെ മൂന്നാം പ്രതിനിധി സഭ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ  ആവശ്യപ്പെട്ടത്.  തുടർ നടപടികൾക്കായി വിഷയം ഇന്ത്യൻ പാർലിമെന്റിൽ അവതരിപ്പിക്കുന്നതിന് കേരളത്തിൽ നിന്നുള്ള എം പി മാരുമായി ചർച്ച നടത്തി പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പൗരാവലി പ്രവർത്തക സമിതി അംഗം മിർസാ ഷെരീഫിനെ (ആലപ്പുഴ) ചുമതലപ്പെടുത്തി. നിലവിൽ സൗദിയിൽ നീറ്റ് എക്സാം സെന്റർ റിയാദിൽ മാത്രമാണുള്ളത്.  ചെയർമാൻ കബീർ കൊണ്ടോട്ടി, ജനറൽ കൺവീനർ മൻസൂർ വയനാട്, ട്രഷറർ ഷരീഫ് അറക്കൽ, വേണു അന്തിക്കാട്, അബ്ദുൽ ഖാദർ ആലുവ, ഷമീർ നദ്‌ വി, അലി തേക്കുത്തോട്, അസീസ് പട്ടാമ്പി, അഹമ്മദ് ഷാനി, സുനിൽ സെയ്‌ദ്, മുഹമ്മദ് ബൈജു, ഡോ. ഇന്ദു ചന്ദ്രശേഖർ, ദിലീപ് താമരകുളം, നൗഷാദ് ചാത്തല്ലൂർ, ജലീൽ കണ്ണമംഗലം, റാഫി ബീമാപള്ളി, സുബൈർ ആലുവ, സഹീർ മഞ്ഞാലി, നജീബ് മടവൂർ, സുബൈർ വയനാട്, ഹിഫ്സുറഹ്മാൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News