ശ്രീലങ്കയിലെ ചാവേറാക്രമണം: തീവ്രവാദികൾ കേരളത്തിൽ എത്തിയതായി സൈനിക മേധാവി



കൊളംബോ > ശ്രീലങ്കയില്‍ 250-ലേറെ പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിന്‌ പിന്നിൽ പ്രവര്‍ത്തിച്ചവര്‍ കേരളത്തിലും കശ്മീരിലും എത്തിയിരുന്നുവെന്ന് ലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ വ്യക്തമാക്കി ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഈസ്‌റ്റർ ദിനത്തിലായിരുന്നു പള്ളികളിലടക്കം ചാവേർ ആക്രമണം.                 ആക്രമണത്തില്‍ പങ്കെടുത്തവരും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇന്ത്യയിലേക്കു പോയിട്ടുണ്ടെന്നാണ്‌ കൈയിലുള്ള വിവരമെന്നും ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു. പരിശീലനത്തിനോ രാജ്യത്തിനു പുറത്തുള്ള മറ്റു സമാന സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കാം അവർ ഇന്ത്യയിൽ പോയതെന്നും  ലങ്കന്‍ സൈനികമേധാവി പറഞ്ഞു. ഏപ്രിൽ 21 ഈസ്‌റ്റർ ദിനത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഒമ്പത് ചാവേറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടുകൾ അവഗണിച്ചതും പാളിച്ചയാണ്‌. ഇക്കാര്യം സൈനിക മേധാവിയും സമ്മതിച്ചു.  ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ രഹസ്യ വിവരം നൽകിയിരുന്നെങ്കിലും വിവിധ അന്വേഷണ ഏജൻസികൾ തമ്മിലുള്ള ആശയ വിനിമയത്തിലെ വിടവ് വലിയ തിരിച്ചടിയായി. കഴിഞ്ഞ പത്തു വര്‍ഷമായി  സ്വാതന്ത്ര്യവും സമാധാനവും നിറഞ്ഞുനിന്നിരുന്ന രാജ്യമാണ്‌ ശ്രീലങ്കയെന്നും മഹേഷ് സേനാനായകെ  പറഞ്ഞു. Read on deshabhimani.com

Related News