ഫ്രാൻസിലെ സിനഗോഗിലുണ്ടായ തീപിടുത്തം: തീവ്രവാദികളുടെ ആക്രമണമെന്ന് അധികൃതർ



പാരീസ് > മെഡിറ്ററേനിയനിലെ സിനഗോഗിലുണ്ടായ ആക്രമണത്തിനു പിന്നിൽ തീവ്രവാദികളെന്ന് ഫ്രാൻസ് ഭരണകൂടം ആരോപിച്ചു. മോണ്ട്പെല്ലിയറിനടുത്തുള്ള ലാ ഗ്രാൻഡെ മോട്ടെയിലെ ബെത്ത് യാക്കോവ് സിനഗോഗ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ ശനിയാഴ്ച രാവിലെ 8 മണിക്ക് പെട്ടെന്ന് കത്തുകയായിരുന്നു. തീവ്രവാദികളാണ് ഇതിനു പിന്നിലെന്ന് നാഷണൽ ആൻ്റി ടെററിസം പ്രോസിക്യൂട്ടർ ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു. അപകടത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പൊള്ളലേറ്റു. സിനഗോഗിനെയും യഹൂദരേയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആരോപിച്ചു. യഹൂദ പൗരന്മാർക്ക് പരിപൂർണ പിന്തുണ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഇമ്മാനുവൽ മാക്രോൺ ഉറപ്പ് നൽകി. സുരക്ഷയുടെ ഭാഗമായി രാജ്യത്തുള്ള എല്ലാ ജൂത ആരാധനാലയങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു.   Read on deshabhimani.com

Related News