18 October Friday

"അമ്മമ്മേയെന്ന വിളികാത്ത്‌'...

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

തലവടി (ആലപ്പുഴ)
ഉമ്മ നൽകി ടാറ്റയും പറഞ്ഞുപോയ ഐറിനും ഐസക്കും ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന്‌ വിശ്വസിക്കാൻ റേയ്‌ച്ചൽ വർഗീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അമ്മമ്മേയെന്ന്‌ വിളിക്കാൻ ഇനി അവരില്ലെന്ന്‌ ഓർക്കുമ്പോഴെല്ലാം ആ കണ്ണുകൾ നിറയും. കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മകനും കുടുംബവും മരിച്ചത്‌ അറിഞ്ഞത്‌ മുതൽ നീരേറ്റുപുറം മുളയ്‌ക്കൽ വീട്ടിൽ കരഞ്ഞുതളർന്നു കിടപ്പാണ് മാത്യൂസിന്റെ അമ്മ റേയ്‌ച്ചൽ.

കുവൈത്തിൽനിന്ന്‌ നാട്ടിലെത്തിയാൽ ഐറിനും ഐസക്കും കൂടുതൽ സമയവും അമ്മാമ്മയോടൊപ്പമായിരുന്നു. പുഴയും കളിയും അയൽവക്കത്തെ ബന്ധുവീടുകളിലെ സന്ദർശനവുമെല്ലാം രണ്ടാൾക്കും ഏറെ ഇഷ്ടമായിരുന്നു. വ്യാഴാഴ്ച തിരികെ കുവൈത്തിലേക്ക് പോകുമ്പോൾ യാത്രയാക്കാൻ ലിനിയുടെ അമ്മ ഡില്ലിയും ഉണ്ടായിരുന്നു. ഇരുവരോടും യാത്ര പറഞ്ഞിറങ്ങിയ ഇവരുടെ ചേതനയറ്റ ശരീരം നാട്ടിൽ എത്തുന്നതും കാത്തിരിക്കുകയാണ് ഈ രണ്ട് അമ്മമാരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top