പാലക്കാട്> കൊഴിഞ്ഞാമ്പാറയിൽ വീണ്ടും സ്പിരിറ്റ് വേട്ട. വീട്ടിൽ സൂക്ഷിച്ച 1260 ലിറ്റർ സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പാറുമേനോൻ ചള്ളയിൽ രംഗനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യത്തെ തുടർന്ന് കൊഴിഞ്ഞാമ്പാറ സിഐ എം അരുൺ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ ഒളിപ്പിച്ച നിലയിൽ 35 ലിറ്റർ കൊള്ളാവുന്ന 36 കന്നാസുകളിലായി സൂക്ഷിച്ച 1260 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തത്. വീട്ടിലെ ജലസംഭരണിയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഞായാറാഴ്ച രാത്രി 10.30 നാണ് സംഭവം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..