തിരുവനന്തപുരം
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ഹൈക്കോടതി നൽകിയ നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുഴുവൻ രേഖകളും കോടതിയിൽ നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോടുപറഞ്ഞു. സർക്കാരിന് ഒന്നും മറയ്‌ക്കാനില്ല. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് അടിസ്ഥാനമാക്കി സർക്കാരിന് കേസെടുക്കാൻ സാധിക്കില്ല. നിർദേശങ്ങളിൽ ആരുടെയും പേര് പരാമർശിക്കുന്നില്ല. പരാതിയും ലഭിച്ചിട്ടില്ല. പിന്നെ എങ്ങനെ കേസെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..