24 October Thursday

"മരിക്കുകയല്ലാതെ വഴിയില്ല': മലയാളി അധ്യാപിക ജീവനൊടുക്കിയത് സ്ത്രീധന പീഡനത്തെ തുടർന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

നാഗർകോവിൽ >  സ്ത്രീധന പീഡനത്തിന്റെ പേരിൽ മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി(25) ആണ്  ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്.

ആറ് മാസം മുൻപായിരുന്നു ശ്രുതിയുടെ വിവാഹം. തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കായിരുന്നു ഭർത്താവ്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും ശ്രുതിക്ക് വിവാഹസമയത്ത് വീട്ടുകാർനൽകിയിരുന്നു. എന്നാൽ ഇത് മതിയാകില്ലെന്ന പേരിൽ ഭർതൃമാതാവ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് വിവരം. ശ്രുതിയുടെ പിതാവ് തമിഴ്‌നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. കുടുംബം വർഷങ്ങളായി ‌‍കോയമ്പത്തൂരിൽ താമസമാണ്.

മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഭർത്താവിന്റെ അമ്മ നിർബന്ധിച്ചെന്നും പുറത്തുവന്ന ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു. ഭർത്താവിനൊപ്പം വീടിനു പുറത്തു പോകാൻ പോലും അനുവദിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതി പറയുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top