09 October Wednesday

ഇതാണ് മ്മ്ടെ ടുട്ടു; ശ്രദ്ധയാകർഷിച്ച്‌ കാട്ടുപോത്തിന്റെ സങ്കരയിനമായ മിഥുൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

തൃശൂർ > ടുട്ടുവിനെ അറിയാമോ..? തൃശൂർ മൃഗശാലയിലേക്ക് വരൂ, തൃശൂർക്കാരുടെ പ്രിയപ്പെട്ട ടുട്ടുവിനെ കാണാം. ശരീരത്തിൽ ചെമ്മണ്ണ്  വിതറി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന കാട്ടുപോത്തിന്റെ സങ്കരയിനമായ മിഥുനാണ് ടുട്ടു. നിൽപ്പിലും ഭാവത്തിലും തണുപ്പൻ മട്ടാണെങ്കിലും മൃഗശാലയിലെത്തുന്നവരുടെ കണ്ണുകൾ കൗതുകത്തോടെ ടുട്ടുവിലേക്കെത്തും. കുട്ടികളാവട്ടെ, പേരുവിളിച്ച് ടുട്ടുവിന്റെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കും.

വടക്ക് കിഴക്കൻ ഇന്ത്യയിൽ ഇണക്കി വളർത്തുന്ന കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ അല്ലെങ്കിൽ ഗായൽ. നാഗാലാൻഡിന്റെയും അരുണാചലിന്റെയും സംസ്ഥാന മൃഗമാണ് മിഥുൻ.  ഈയിനത്തിൽപെട്ടതാണ് ടുട്ടു. 2008ൽ ത-ൃശൂർ മ-ൃഗശാലയിലാണ് ടുട്ടു ജനിച്ചത്. അക്കാലത്തുണ്ടായിരുന്ന കീപ്പറാണ് ടുട്ടു എന്ന പേരിട്ടത്. കാട്ടുപോത്തിന്റെ സങ്കരയിനത്തെ ടുട്ടു എന്ന് വിളിക്കുന്നത് മറ്റുജീവനക്കാരിലും അധികൃതരിലും കൗതുകമുണ്ടാക്കിയെങ്കിലും അവരും സ്നേഹപൂർവം ടുട്ടു എന്നുവിളിക്കാൻ തുടങ്ങി. അതോടെ തൃശൂർക്കാർക്കിടയിൽ അതിവേഗം ടുട്ടു പ്രശസ്തനായി. 15 മുതൽ 20 വർഷം വരെയാണ് ഈയിനത്തിന്റെ ആയുസ്സ്. പുല്ലും ഇലകളും കാലിത്തീറ്റയും മുളപ്പിച്ച പയറുമാണ് ഇഷ്ട ഭക്ഷണം.

തൃശൂർ നഗര മധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന തൃശൂർ മൃഗശാല 1885ൽ പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുമ്പോൾ തൃശൂർ മ-ൃഗശാലയിലെ ടുട്ടു അടക്കമുള്ള മൃഗങ്ങൾ അവിടേക്കെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top