കൊടുങ്ങല്ലൂർ
പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷ ( 43) യെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് ബാദുഷയെ പിടികൂടിയത്. മതിലകം പുതിയകാവിലെ സ്ഥാപനത്തിൽ നിന്ന് ആറ് ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിച്ച കേസിലാണ് ബാദുഷയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മലഞ്ചരക്ക് കടത്താനുപയോഗിച്ച വാഹനം ഇയാൾ കായംകുളത്ത് നിർത്തിയിട്ടിരുന്നു. ഇതെടുക്കാൻ പോയി തിരികെ വരുന്നതിനിടെയാണ് പൊലീസ് ജീപ്പിൽനിന്ന് ഇയാൾ രക്ഷപ്പെട്ടത്. ആലപ്പുഴ എസ്ഡികോളേജിനുത്ത് ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ വാഹനം നിർത്തിയ സമയത്ത് കൈ വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ബാദുഷ.
മതിലകം പൊലീസും, കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മതിലകം പൊലീസ് ഇൻസ്പെക്ടർ എം കെ ഷാജി, എസ്ഐമാരായ രമ്യ കാർത്തികേയൻ, മുഹമ്മദ് റാഫി, ജിംബിൾ, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മുഹമ്മദ് അഷറഫ്, എഎസ്ഐമാരായ പ്രജീഷ്, ഷൈജു തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..