മാവേലിക്കര
കോവിഡിന്റെ പിടിയിൽപ്പെട്ട് മരിച്ച അച്ഛന്റെ ഓർമകളിൽ, തേങ്ങലടക്കി അംബിക പരീക്ഷയെഴുതി. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ചെട്ടികുളങ്ങര കൈതവടക്ക് ചെമ്പോലിൽ രാമനിലയത്തിൽ ആർ ജയചന്ദ്രന്റെ മകളാണ് അംബിക ചന്ദ്രൻ. ജയചന്ദ്രന് പിന്നാലെ അംബികയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വീട്ടിൽ ക്വാറന്റൈനിലായിരുന്ന അംബിക പിപിഇ കിറ്റ് ധരിച്ചാണ് ചെട്ടികുളങ്ങര എച്ച്എസ്എസിൽ എസ്എസ്എൽസി സാമൂഹ്യശാസ്‌ത്രം പരീക്ഷ എഴുതാനെത്തിയത്.
അച്ഛന്റെ മരണവിവരമറിഞ്ഞ് പരീക്ഷയെഴുതാനാകാതെ വീട്ടിലിരുന്ന അംബികയെ ചെട്ടികുളങ്ങര പഞ്ചായത്തംഗം എസ് ശ്രീജിത്ത്, പ്രഥമാധ്യാപിക എസ് രാജശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷയെഴുതാനെത്തിച്ചത്. ജയചന്ദ്രനെ ആശുപത്രിയിൽ പരിചരിച്ച ഭാര്യ മായയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..