കളമശേരി
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവോണസദ്യ ഞായർ രാവിലെ 10.30ന് ആരംഭിക്കും. പത്തുദിവസം നീണ്ടുനിന്ന തൃക്കാക്കര ഓണോത്സവത്തിന്റെ സമാപനദിവസം തിരുവോണസദ്യ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
ഇരുപത്തയ്യായിരം പേർക്കാണ് സദ്യയൊരുക്കുന്നതെന്ന് നാലുവർഷമായി തുടർച്ചയായി പാചകച്ചുമതലയുള്ള ജയപ്രകാശ് എടത്തല പറഞ്ഞു. 18 വിഭവങ്ങളാണുണ്ടാകുക. ഒരു പന്തിയിൽ 1300 പേർക്ക് സദ്യയുണ്ണാം. പ്രദേശവാസികളായ 300 പേർ വിളമ്പാനും അനുബന്ധജോലികൾക്കുമായി ഉണ്ടാകും. അത്തത്തിന്റെ തലേന്നുമുതൽ എല്ലാ ദിവസവും ഉച്ചഭക്ഷണമുണ്ടായിരുന്നു. ശനിയാഴ്ച ഉത്രാടസദ്യയിൽ 12,000 പേർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..