കളമശേരി
ഡോപമൈന്‍ സെൻസർ ഉപകരണത്തിന്റെ കണ്ടെത്തലിന് കൊച്ചി സർവകലാശാലയ്ക്ക് പേറ്റന്റ് ലഭിച്ചു. മനുഷ്യരിലെ സന്തോഷമുൾപ്പെടെയുള്ള വികാരങ്ങളെ നിയന്ത്രിക്കുന്ന രാസപദാർഥമാണ് ഡോപമൈൻ. മസ്തിഷ്കത്തില്‍ ഡോപമൈന്‍ ഉൽപ്പാദനം കുറഞ്ഞുവരുന്നത് പാർക്കിൻസൺസ് രോഗസാധ്യത ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോപമൈന്‍ അളവ് നിർണയിക്കാനുള്ള ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിനാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗം സീനിയർ പ്രൊഫസറായി വിരമിച്ച ഡോ. കെ ഗിരീഷ്‌കുമാർ, ഡോ. ശാലിനി മേനോൻ എന്നിവരാണ് ഉപകരണം കണ്ടെത്തിയത്.
ഡോ. ഗിരീഷ്‌കുമാർ നിലവിൽ കുസാറ്റ് എമെരിറ്റസ് പ്രൊഫസറാണ്. അദ്ദേഹത്തിന്റെ കീഴിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഗവേഷകയായിരുന്ന ഡോ. ശാലിനി മേനോൻ ലണ്ടനിലെ നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിൽ ശാസ്ത്രജ്ഞയാണ്. സ്റ്റാൻലി റെജു മുത്തുസ്വാമി (സിഡിഎസി), ആഷിഷ് മുരിക്കിങ്കൽ (പ്രോചിപ്പ് ടെക്നോളജീസ്) എന്നിവരും ഗവേഷണത്തില്‍ പങ്കാളികളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..