ആലുവ
കഴിഞ്ഞദിവസം വിടപറഞ്ഞ എൻ എ അബ്ദുൾ സമദ് പാരലൽ കോളേജിലൂടെയും ട്യൂഷൻ സെന്ററുകളിലൂടെയുമാണ് കടുങ്ങല്ലൂരിന്റെ സ്വന്തം അധ്യാപകനായി മാറിയത്. കൊല്ലം ടികെഎം എൻജിനിയറിങ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയാണ് നാട്ടുകാരുടെ സമദ് സാർ ആയിമാറിയത്. പാരലൽ കോളേജുകളുടെ നല്ലകാലമായ 1980കളിൽ ‘അക്കാ പുൽക്കോ' എന്ന പേരുമായി മുപ്പത്തടത്ത് ആരംഭിച്ച സ്ഥാപനം ആയിരക്കണക്കിന് വിദ്യാർഥികളെയാണ് ഉന്നതവിദ്യാഭ്യാസത്തിലേക്ക് നയിച്ചത്. തുടർന്ന് കടുങ്ങല്ലൂർ കോ–-ഓപ്പറേറ്റീവ് കോളേജിലും അധ്യാപകനായി. ബാലസംഘം, പുരോഗമന കലാസാഹിത്യസംഘം, ശാസ്ത്രസാഹിത്യ പരിഷത്ത്, സാക്ഷരതാപ്രസ്ഥാനം, ജനകീയാസൂത്രണം, കൃഷി തുടങ്ങി വിവിധ മേഖലകളിൽ എൻ എ അബ്ദുൾ സമദിന്റെ ഇടപെടലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..