20 September Friday
ഉപതെരഞ്ഞെടുപ്പ്

മൂന്നിൽ രണ്ടും എൽഡിഎഫിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
കോട്ടയം
ജില്ലയിലെ മൂന്ന്‌ പഞ്ചായത്തുകളിലെ മൂന്ന്‌ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻ നേട്ടം. രണ്ടിടങ്ങളിൽ എൽഡിഎഫും ഒരിടത്ത്‌ യുഡിഎഫും വിജയിച്ചു. വാകത്താനം പഞ്ചായത്തിലെ- വാർഡ്‌ 11 (പൊങ്ങന്താനം), പനച്ചിക്കാട്‌ പഞ്ചായത്തിലെ- വാർഡ്‌ 20 (പൂവൻതുരുത്ത്‌), ചെമ്പ്‌ പഞ്ചായത്തിലെ- ഒന്നാം വാർഡ്‌ (കാട്ടിക്കുന്ന്‌) എന്നിവിടങ്ങളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. 
ചെമ്പിൽ എൽഡിഎഫിന്റെ നിഷ വിജു (സിപിഐ എം) 126 വോട്ടിന്‌ വിജയിച്ചു. യുഡിഎഫിലെ കവിതാ ഷാജി(കോൺഗ്രസ്‌)യെയാണ്‌ പരാജയപ്പെടുത്തിയത്‌. നിഷ വിജു 473 വോട്ടുകൾ നേടിയപ്പോൾ കവിത ഷാജി 347 വോട്ടും ബിജെപിയുടെ സിന്ധു മുരളി 42 വോട്ടും നേടി. 
വാകത്താനം പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന പൊങ്ങന്താനം എൽഡിഎഫ്‌ പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ബവിത ജോസഫ് രണ്ട്‌ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. യുഡിഎഫിലെ സജിനി മാത്യു(കോൺഗ്രസ്‌)വിനെയാണ്‌ പരാജയപ്പെടുത്തിയത്‌. ബവിത 368 വോട്ടും സജിനി 366 വോട്ടും നേടി. ബിജെപി സ്ഥാനാർഥി സുമയ്ക്ക്‌ 48 വോട്ടാണ്‌ ലഭിച്ചത്‌. 
പനച്ചിക്കാട് പൂവന്തുരുത്തിൽ യുഡിഎഫ് സ്ഥാനാർഥി മഞ്ജു രാജേഷ് 129 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മഞ്ജു രാജേഷ് 487 വോട്ട് നേടിയപ്പോൾ എൽഡിഎഫ്‌ സ്ഥാനാർഥി ജെസി ജെയിംസ് 286 വോട്ടും നേടി. ബിജെപിയുടെ അശ്വതി രാജേഷിന്‌ 358 വോട്ട്‌ ലഭിച്ചു. 
വാകത്താനത്ത്‌- യുഡിഎഫ്‌ (കോൺഗ്രസ്‌) അംഗമായിരുന്ന ജെസി ബിനോയ്‌ മരണപ്പെട്ടതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. പനച്ചിക്കാട്‌ എൽഡിഎഫ്‌ (സിപിഐ എം) അംഗമായിരുന്ന ഷീബ ലാലച്ചൻ ജോലി ലഭിച്ചതിനെത്തുടർന്ന്‌ രാജിവച്ച സാഹചര്യത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പ്‌.
ചെമ്പ്‌ പഞ്ചായത്തിൽ എൽഡിഎഫ്‌ (സിപിഐ എം) അംഗമായിരുന്ന ശാലിനി മധുവിനെ തെരഞ്ഞെടുപ്പ്‌ കമീഷൻ അയോഗ്യയാക്കിയതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഫലം മൂന്നിടത്തെയും ഭരണത്തെ ബാധിക്കില്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top