19 September Thursday

കാർട്ടൂണിസ്റ്റ് കെ എ ഗഫൂറിന് 
വിശിഷ്ടാംഗത്വം ഇന്ന് സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024
കാസർകോട്‌
കാർട്ടൂണിസ്റ്റും ചിത്രകാരനുമായ കെ എ ഗഫൂറിനെ കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കും. കാർട്ടൂൺ, ചിത്രകലാ രംഗത്ത് നൽകിയ വിലപ്പെട്ട സംഭാവന കണക്കിലെടുത്താണ്  ആദരം. വെള്ളിയാഴ്‌ച  രാവിലെ 9 ന്   സി എച്ച് കുഞ്ഞമ്പു എംഎൽഎ വിശിഷ്ടാംഗത്വം സമ്മാനിക്കും. മണ്ണുണ്ണി, മാന്ത്രികക്കട്ടിൽ,  പറക്കും തൂവാല, ഹറാം മൂസ  തുടങ്ങിയ ചിത്രകഥാപരമ്പരകളിലൂടെ ആനുകാലികങ്ങളിൽ ശ്രദ്ധേനായിരുന്നു ഗഫൂർ. കഥകൾ എഴുതിയാണ്‌ തുടക്കം. 1964-ൽ എഴുതിയ അയിശു കുഞ്ഞിമ എന്ന കഥ  കണ്ണൂർ സർവകലാശാലയിൽ ബിഎ മലയാളത്തിൽ  പാഠഭാഗമാണ്.  20-ഓളം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.  
വേങ്ങര ഗവ. ഹൈസ്കൂളിലും ബേപ്പൂർ ഹൈസ്കൂളിലും ചിത്രകലാ അധ്യാപകനായിരുന്നു.  കോഴിക്കോട്ടെ ജീവിത കാലത്താണ് കാർട്ടൂൺ രംഗത്ത് സജീവമായത്.  1995-ൽ ഉദുമ ഗവ. ഹൈസ്കൂളിൽ നിന്ന് വിരമിച്ചു. ഉദുമ നാലാംവാതിലിൽ സ്വദേശിയാണ്‌. മൈമൂനാണ് ഭാര്യ.  മക്കൾ: അയ്ഷത്ത് ശാലിന, പരേതനായ ഗമാൽ റിയാസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top