ഇരിയണ്ണി
പുലി ഭീതിയിലാണ് ഇരിയണ്ണിയിലെയും പരിസരത്തെയും ഗ്രാമങ്ങൾ. മാസങ്ങൾക്ക് മുമ്പേ ഇവിടെ പുലിയുണ്ടെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും വനം വകുപ്പ് സ്ഥിരീകരിച്ചില്ല. ഫിഷിങ് ക്യാറ്റ് എന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ വിവിധ പ്രദേശങ്ങളിലായി മൂന്നിലധികം പുലി ഇപ്പോഴും ഇവിടെ കറങ്ങി നടക്കുന്നതായി നാട്ടുകാർ കരുതുന്നു. പുലിയെ കണ്ടെത്താൻ അടിയന്തിര നടപടി വേണമെന്നും അല്ലെങ്കിൽ നാട്ടുകാരുടെ ജീവൻതന്നെ അപകടത്തിലാവുമെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസം അഡൂരിൽ പുലി കെണിയിൽ കുടുങ്ങി ചത്തതോടെ നാട്ടുകാരുടെ ഭീതി വർധിച്ചു. മുമ്പ് വളർത്തുമൃഗങ്ങളെ കാണാതായ സ്ഥലങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ചിത്രങ്ങൾ കുടുങ്ങിയെന്നും എന്നാൽ ഇത് സ്ഥിരീകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..