27 September Friday
തെരഞ്ഞെടുപ്പ് തോൽവി

കുന്നത്തൂർ കോൺഗ്രസിൽ 
കലാപം

സ്വന്തം ലേഖകന്‍Updated: Wednesday May 5, 2021

കെപിസിസി എക്സിക്യൂട്ടീവ് അംഗത്തിനെതിരെ യൂത്ത്‌ കോൺഗ്രസ്‌ 
നേതാവ്‌ ഫെയ്‌സ്‌ബുക്കിലിട്ട പോസ്റ്റ്‌

ശാസ്താംകോട്ട
നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ യുഡിഎഫ് പരാജയപ്പെട്ടതോടെ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നു. കുന്നത്തൂരിലെ കെഎസ്‌യു, യൂത്ത് കോണ്ഗ്രസ്‌ പ്രവർത്തകർ കള്ളും കഞ്ചാവും  വാങ്ങി അണ്ണന്മാരുടെ കക്ഷത്ത് ഇരിക്കുകയാണെന്ന്‌ കെപിസിസി എക്സിക്യൂട്ടീവ് അംഗം കൃഷ്ണൻകുട്ടി തുറന്നടിച്ചു. ഇവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനത്തിന് അനുയോജ്യരല്ലെന്നും ചില ഗ്രൂപ്പ് നേതാക്കൾ മാത്രം പറയുന്നത് അനുസരിക്കുന്നവരാണെന്നും കൃഷ്‌ണൻകുട്ടി പറഞ്ഞു. 
കുന്നത്തൂരിൽ കോൺഗ്രസ്‌, യൂത്ത് കോണ്ഗ്രസ്‌ നേതാക്കൾ കള്ളും കഞ്ചാവും കൊടുത്താണ് അണികളെ കൂടെ നിർത്തുന്നതെന്ന് മുമ്പും വിമർശനം ഉയർന്നിരുന്നു. 
കൃഷ്‌ണൻകുട്ടി ആരോപണം വീണ്ടും ഉന്നയിച്ചതോടെ ഇദ്ദേഹത്തിനെതിരെ രൂക്ഷ പ്രതികരണവുമായി യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ രംഗത്തെത്തി. കോൺഗ്രസിൽനിന്നു പണം സമ്പാദിക്കുകയും ബന്ധുക്കൾക്ക്‌ സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങിനൽകുകയും ചെയ്‌ത്‌ ഇപ്പോൾ ശൂരനാട് ഗാന്ധിയാകാനാണ്‌ കൃഷ്‌ണൻകുട്ടിയുടെ ശ്രമമെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ തിരിച്ചടിച്ചു. ഫെയ്‌സ്ബുക്കിലൂടെ പരസ്യമായാണ്‌ പലരും വിമർശനം ഉന്നയിച്ചത്‌.  ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ പിന്നിൽനിന്നു കുത്തിയെന്നു സൂചിപ്പിക്കുന്ന ബാഹുബലി സിനിമയിലെ ചില ചിത്രങ്ങളും ആർഎസ്‌പി പ്രവർത്തകർ പോസ്റ്റ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top