08 September Sunday

പൊലീസുകാരുടെ വാഹനം ഇടിച്ചിട്ടശേഷം രക്ഷപെടാൻ ശ്രമിച്ചവർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
ഈരാറ്റുപേട്ട 
പൊലീസിന്റെ പരിശോധനയ്‌ക്കിടെ വാഹനം നിര്‍ത്താതെ പൊലീസുകാരുടെ വാഹനം ഇടിച്ചിട്ട്‌ രക്ഷപെടാന്‍ ശ്രമിച്ച മൂന്നുപേർ അറസ്‌റ്റിൽ. പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ്(39), ഈരാറ്റുപേട്ട നടക്കൽ പൊന്തനാല്‍പറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ്(33), പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് തെക്കേതിൽ വീട്ടിൽ അഭിലാഷ് രാജു(24) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. 
ലഹരിവിരുദ്ധ സ്ക്വാഡ് വാഹനപരിശോധന നടത്തുന്നതിനിടെ ഈരാറ്റുപേട്ടക്കുസമീപം ഇവർ സഞ്ചരിച്ച കാർ നിർത്താതെ പൊലീസ്‌ ഉദ്യോഗസ്ഥർ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പൊലീസ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും, ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇവരെ പിന്തുടർന്നെത്തിയ പൊലീസ്‌ സാഹസികമായി പിടികൂടുകയായിരുന്നു. ജിജോ ജോർജിന് തൊടുപുഴ, തൃശൂർ ഈസ്റ്റ്, പോത്താനിക്കാട്, കാളിയാർ, കാഞ്ഞാർ, വാഴക്കുളം, കുന്നത്തുനാട്, കൊരട്ടി, കോതമംഗലം, മൂവാറ്റുപുഴ, മുട്ടം, മേലുകാവ്, വൈക്കം എന്നീ സ്റ്റേഷനുകളിലും ഷാനവാസ് യാക്കൂബിന് ഈരാറ്റുപേട്ട സ്റ്റേഷനിലും അഭിലാഷ് രാജുവിന് കിടങ്ങൂർ, പീരുമേട് എക്സൈസ്, പാലാ എന്നീ സ്റ്റേഷനുകളിലും കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്‌. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top