കോട്ടയം
കൈപ്പുഴമുട്ടിൽ കാർ വെള്ളത്തിൽ വീണ് ഒരു മലയാളിയുൾപ്പെടെ മഹാരാഷ്‌ട്രയിൽനിന്നുള്ള രണ്ട് വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ വില്ലനായത് ഗൂഗിൾമാപ്പെന്ന് സംശയം. കുമരകത്തുനിന്നും എറണാകുളം ഭാഗത്തേക്കുള്ള പ്രധാനപാതയിൽ കൈപ്പുഴമുട്ട് പാലത്തിന് ഇടതുവശത്തുള്ള ചെറിയ റോഡിൽകൂടി വരുമ്പോഴാണ് അപകടം. ഇവർ പാലത്തിനുതാഴെയുള്ള ഹോംസ്‌റ്റേ ബുക്ക് ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു. സ്ഥലപരിചയം ഇല്ലാതെ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചിരുന്നതായാണ് സംശയിക്കുന്നത്. തിങ്കൾ വൈകിട്ട് 8.45 ഓടെയാണ് അപകടം ഉണ്ടായത്. കാർ വെള്ളത്തിൽ വീണപ്പോൾ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. രണ്ടുപേരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..